ആപ്പ്ജില്ല

ചോക്ലേറ്റ് നൽകി കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരത്ത് ഇതര സംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Edited byജിബിൻ ജോർജ് | Samayam Malayalam 14 May 2023, 11:57 am

ഹൈലൈറ്റ്:

  • കുട്ടികളെ തട്ടി കൊണ്ട് പോകാൻ ശ്രമം നടത്തിയെന്ന സംശയം.
  • ഇതര സംസ്ഥനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
  • ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: കുട്ടികളെ തട്ടി കൊണ്ട് പോകാൻ ശ്രമം നടത്തിയെന്ന സംശയത്തിൽ ഇതര സംസ്ഥനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ സംഭവം; പോലീസുകാരനെ സ്ഥലംമാറ്റി
പ്രദേശത്തെ സ്വകാര്യ ആഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് ചൊക്ലേറ്റ് നൽകി യുവാവ് പുറത്തേക്ക് കൂട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ ഇയാളെ തടയാൻ ശ്രമിച്ചു. ഇതോടെ യുവാവ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിന് എത്തിയ ചിലരും നാട്ടുകാരും ചേർന്ന് യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.


തടഞ്ഞുവച്ചു ചോദ്യം ചെയ്തെങ്കിലും യുവാവ് പ്രതികരിച്ചില്ല. വിവരമറിഞ്ഞ് നെയ്യാർ ഡാമിൽ നിന്നും പോലീസ് എത്തി ചോദ്യം ചെയ്തെങ്കിലും സംസാരിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇയാൾക്കെതിരെ വൈകുന്നേരം വരെയും ആരും രേഖാമൂലം പരാതി നൽകിയില്ല.

'തോക്ക് വാങ്ങാൻ പണം അയച്ചു നൽകി'; യുവാവിനെ വെടിവച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുടെ സഹോദരൻ അറസ്റ്റിൽ
ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയ യുവാവിനൊപ്പം മറ്റൊരാൾ ഉണ്ടെന്നും ഇവർ വന്ന ഓട്ടോറിക്ഷയിൽ പഞ്ഞി മിഠായി ഉൾപ്പെടെ കണ്ടതായും ദൃഷ്‌സക്ഷികൾ ആരോപിച്ചു. കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തിൽ പെട്ടവരാണോ ഇവർ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവാവിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടത് ആണെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ മിഠായി കണ്ടെത്തി.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്