തിരുവനന്തപുരം (Thiruvananthapuram): കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ അടയാളക്കല്ലിട്ടതായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. ചിറയിന്‍കീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിഴുതെടുത്ത സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പില്‍ സ്ഥാപിച്ചതെന്നാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വാദം. ഇതിന്റെ വീഡിയോയും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മുരിക്കുംപുഴയില്‍ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുമായി ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വി വി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ചിലര്‍ ക്ലിഫ് ഹൗസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടതെന്നാണ് വിവരം.
പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പോലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരെ ക്ലിഫ് ഹൗസിലേക്കുള്ള റോഡില്‍ ബാരിക്കേഡ് വെച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പോലീസ് പിറകിലൂടെ പ്രവര്‍ത്തകര്‍ കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടില്ല. പിന്നീടു വലിയ പോലീസ് സംഘം എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
എന്നാല്‍, ക്ലിഫ് ഹൗസിനു പിന്നില്‍ അല്ലെന്നും കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്നിലാണ് കല്ലിട്ടതെന്നും പോലീസ് പറഞ്ഞു. ക്ലിഫ് ഹൗസ് വളപ്പില്‍ തന്നെയാണ് കൃഷിമന്ത്രിയുടെ വസതിയും. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലാണ്. ക്ലിഫ് ഹൗസ് വളപ്പില്‍ നടന്ന സംഭവം വലിയ സുരക്ഷാ വീഴ്ചയായതിനാല്‍ പോലീസിനും നാണക്കേടായി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ക്ലിഫ് ഹൗസ് പരിസരത്തു ചാടിക്കടന്ന് ആറ് പ്രവര്‍ത്തകര്‍ കെ റെയില്‍ കല്ല് സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ബിജെപി നേതാക്കളും വീഡിയോ പങ്കുവെക്കുന്നുണ്ട്. പല വീടുകളുടെയും അടുക്കള ഭാഗത്താണ് കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വസതിയുടെ അടുക്കള പരിസരത്ത് പ്രതീകാത്മകമായി കല്ലിട്ടതെന്നും വി വി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, K Rail Stone in Cliff House, Yuvamorcha
പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പോലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരെ ക്ലിഫ് ഹൗസിലേക്കുള്ള റോഡില്‍ ബാരിക്കേഡ് വെച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പോലീസ് പിറകിലൂടെ പ്രവര്‍ത്തകര്‍ കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടില്ല. പിന്നീടു വലിയ പോലീസ് സംഘം എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
എന്നാല്‍, ക്ലിഫ് ഹൗസിനു പിന്നില്‍ അല്ലെന്നും കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്നിലാണ് കല്ലിട്ടതെന്നും പോലീസ് പറഞ്ഞു. ക്ലിഫ് ഹൗസ് വളപ്പില്‍ തന്നെയാണ് കൃഷിമന്ത്രിയുടെ വസതിയും. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലാണ്. ക്ലിഫ് ഹൗസ് വളപ്പില്‍ നടന്ന സംഭവം വലിയ സുരക്ഷാ വീഴ്ചയായതിനാല്‍ പോലീസിനും നാണക്കേടായി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ക്ലിഫ് ഹൗസ് പരിസരത്തു ചാടിക്കടന്ന് ആറ് പ്രവര്‍ത്തകര്‍ കെ റെയില്‍ കല്ല് സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ബിജെപി നേതാക്കളും വീഡിയോ പങ്കുവെക്കുന്നുണ്ട്. പല വീടുകളുടെയും അടുക്കള ഭാഗത്താണ് കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വസതിയുടെ അടുക്കള പരിസരത്ത് പ്രതീകാത്മകമായി കല്ലിട്ടതെന്നും വി വി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, K Rail Stone in Cliff House, Yuvamorcha