തൃശൂര്‍ (Thrissur): ചാവക്കാട് തൊട്ടാപ്പില്‍ അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 47 കാരന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. സുനാമി കോളനിയില്‍ താമസിക്കുന്ന സെയ്തു മുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോസ്കോ കോടതി ശിക്ഷിച്ചത്.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ കളിക്കാനെത്തിയ അയല്‍വാസിയായ അഞ്ചുവയസുകാരിയെയാണ് സെയ്തു മുഹമ്മദ് ലൈംഗികമായി ആക്രമിച്ചത്. കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം വ്യക്തമാകുന്നത്. തുടര്‍ന്ന് ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ കെ ജി സുരേഷും എം കെ രമേഷും നടത്തിയ
അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
കുന്നംകുളം പോക്സോ കോടതി ജഡ്ജ് എം പി ഷിബു ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി. 13 സാക്ഷികളെയാണ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. 16 രേഖകളും ശാസ്ത്രീയ തെളിവുകളും നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topi: Thrissur News, Thrissur Molest Case, Chavakkad Molest Case Verdict
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ കളിക്കാനെത്തിയ അയല്‍വാസിയായ അഞ്ചുവയസുകാരിയെയാണ് സെയ്തു മുഹമ്മദ് ലൈംഗികമായി ആക്രമിച്ചത്. കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം വ്യക്തമാകുന്നത്. തുടര്‍ന്ന് ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ കെ ജി സുരേഷും എം കെ രമേഷും നടത്തിയ
അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
കുന്നംകുളം പോക്സോ കോടതി ജഡ്ജ് എം പി ഷിബു ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി. 13 സാക്ഷികളെയാണ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. 16 രേഖകളും ശാസ്ത്രീയ തെളിവുകളും നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topi: Thrissur News, Thrissur Molest Case, Chavakkad Molest Case Verdict