തൃശൂര്‍(Thrissur): തൃശൂരിലും നൂറോളം പേരെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് തൃശ്ശൂരിലും സിപിഎം തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്.
അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. ഈ മാസം 21,22, 23 തിയ്യതികളിലായാണ് സി.പി.എം തൃശൂർ ജില്ലാ സമ്മേളനം.
സംഘക്കളി അരങ്ങേറി
കൊവിഡ് കാല നിയന്ത്രണങ്ങൾക്കിടയിലും കുരുംബക്കാവിൽ മുറ തെറ്റാതെ സംഘക്കളി അരങ്ങേറി. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി പതിവായി നടന്നു വരുന്ന പരമ്പരാഗത കലാരൂപമാണ് സംഘക്കളി. വലിയ തമ്പുരാൻറെ അനുമതിയോടെ കലാകാരൻമാർ വേഷവിധാനങ്ങളോടെ അവതരിപ്പിക്കുന്ന കലാരൂപമാണിത്. ഭക്തിയും വിനോദവുമാണ് സംഘക്കളിയുടെ സാരം.
കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. യാത്രകളി, പാനകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളി നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതൽ ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള വിശ്വാസത്തോടെ ബ്രാഹ്മണർ
Topic: CPM Thiruvathira, Thrissur news, Thrissur CPM Thiruvathira