ആപ്പ്ജില്ല

എഐവൈഎഫ് നേതാവിന് ക്രൂര മര്‍ദ്ദനം; തൃശൂരില്‍ കാറില്‍ കയറ്റി തോക്ക് ചൂണ്ടി ഗുണ്ടാസംഘത്തിന്‍റെ ഭീഷണി

മുഖത്തും ഇടത് കണ്ണിനും പുറത്തും ഉള്‍പ്പെടെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും ക്രൂരമായ മര്‍ദനത്തിന്‍റെയും കത്തികൊണ്ടുള്ള മുറിപ്പാടുകളും ഉണ്ട്. ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് ജയദാസിനെ ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

| Edited by Samayam Desk | Lipi 22 Sept 2020, 12:40 am
തൃശൂര്‍: എഐവൈഎഫ് നേതാവിനു നേരെ തോക്കു ചൂണ്ടി കാറില്‍ കയറ്റി ഗുണ്ടാസംഘത്തിന്‍റെ ക്രൂര മര്‍ദനം. എഐവൈഎഫ്. ചാഴൂര്‍ വില്ലേജ് സെക്രട്ടറിയും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ ആലപ്പാട് കുന്നത്ത് വീട്ടില്‍ ജയദാസി (27) നെയാണ് മര്‍ദിച്ചത്. ഞായറാഴ്ച രാത്രി 10.30 നു ആലപ്പാട് സെന്‍ററിലൂടെ ബൈക്കില്‍ സഞ്ചരിക്കവേ വെള്ള സ്വിഫ്റ്റ് കാറില്‍ 'കായക്കുരു' എന്ന പേരുള്ള രാഗേഷിന്‍റെ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗ ഗുണ്ടാ സംഘം കാര്‍ കുറുകെയിട്ട് തടഞ്ഞു തലയ്ക്കുനേരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി ബലം പ്രയോഗിച്ച് കയറ്റി കൊണ്ടുപോയി മര്‍ദിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തശേഷം രാത്രി 12 ഓടെ ചേറ്റകുളത്തിനു സമീപമുള്ള പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
Samayam Malayalam ജയദാസ്


മുഖത്തും ഇടത് കണ്ണിനും പുറത്തും ഉള്‍പ്പെടെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും ക്രൂരമായ മര്‍ദനത്തിന്‍റെയും കത്തികൊണ്ടുള്ള മുറിപ്പാടുകളും ഉണ്ട്. ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് ജയദാസിനെ ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ ജയദാസിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്തി ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്തണമെന്നും ജയദാസിനെ മര്‍ദിച്ച ഗുണ്ടാസംഘ ത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആലപ്പാട് സെന്‍ററില്‍ പ്രകടനം നടത്തി.


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്