തൃശൂർ : തീരൂരില്‍ തുടങ്ങാന്‍ പോകുന്ന ബീവറേജ് ഷോപ്പിനെ മുന്നില്‍ എംഎല്‍എ അനില്‍ അക്കരയുടെ നേത്യത്വത്തില്‍ കുത്തിയിരിപ്പ് സമരം. സമരത്തെ തുടര്‍ന്ന് ഷോപ്പ് തുറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പെരിങ്ങാവില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പാണ് തീരുര്‍ പെട്രാള്‍ പമ്പിന് സമീപം കാരാമയില്‍ ആരംഭിക്കുവാനുള്ള നടപടിയുടെ ഭാഗമായി ലോറിയില്‍ മദ്യവുമായി അധിക്യതര്‍ എത്തിയത്. വിവരം അറിഞ്ഞ് കോലഴിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എംഎല്‍എ അനില്‍ അക്കരയുടെ നേത്യത്വത്തില്‍ എത്തി തടയുകയും ആരംഭിക്കാന്‍ പോകുന്ന ഷോപ്പിനെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ആയിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാവിലെ ബിവറേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം കരാമായിലെ ഈ സ്ഥലത്ത് ഔട്ട്ലെറ്റ് തുടങ്ങാന്‍ എത്തിയ ബിവറേജസിന്റെ അധിക്യതരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അന്ന് നിര്‍ത്തിവെച്ചിരുന്നു.
Also Read: സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ക്രമക്കേട്ട്, വില്ലേജ് ഓഫീസില്‍ പ്രതിഷേധം, ഒടുവില്‍ ആത്മഹത്യ ശ്രമം!
ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ പെരിങ്ങാവില്‍ തന്നെ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കോലത്തുപാടം വഴിയില്‍ സ്വകാര്യ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവരുടെ കനത്ത സമ്മര്‍ദ്ദവും രാഷട്രീയ സ്വാധീനവും ഉപയോഗിച്ച് ഔട്ട് ലെറ്റ് തീരൂര് കാരാമ ബസ്സ് സ്റ്റോപ്പിന് അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി സമരത്തിലാണ്.