തൃശൂർ: ചാലക്കുടിയിൽ ഒരു വാഴക്കുല ലേലത്തിന് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. ചാലക്കുടി നഗരസഭയുടെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായ 'സുവർണ സ്പർശം' ജീവകാരുണ്യപദ്ധതിക്ക് പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ലേലത്തിലാണ് വാഴക്കുല വൻ വിലയ്ക്ക് വിറ്റത്.
500 രൂപയ്ക്ക് ആരംഭിച്ച ലേലാമാണ് വൻ തുകയിലേക്ക് എത്തിയത്. മുൻ നഗരസഭാധ്യക്ഷൻ പൈലപ്പനാണ് ലേലം ഉറപ്പിച്ചത്. നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. ലേലത്തിൽ നഗരസഭ കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു.
ലേലത്തിലൂടെ ലഭിച്ച തുക നിർധനരായവരുടെ ചികിത്സയ്ക്ക് നൽകും. ഒരാൾക്ക് 25000 രൂപ വീതമാകും നൽകുക. നിർധനരായ അമ്പത് രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് സുവർണ സ്പർശം.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
500 രൂപയ്ക്ക് ആരംഭിച്ച ലേലാമാണ് വൻ തുകയിലേക്ക് എത്തിയത്. മുൻ നഗരസഭാധ്യക്ഷൻ പൈലപ്പനാണ് ലേലം ഉറപ്പിച്ചത്. നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. ലേലത്തിൽ നഗരസഭ കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു.
ലേലത്തിലൂടെ ലഭിച്ച തുക നിർധനരായവരുടെ ചികിത്സയ്ക്ക് നൽകും. ഒരാൾക്ക് 25000 രൂപ വീതമാകും നൽകുക. നിർധനരായ അമ്പത് രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് സുവർണ സ്പർശം.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം