ആപ്പ്ജില്ല

എടവിലങ്ങ് പഞ്ചായത്ത് ഇടതുപക്ഷത്തെ കൈവിടുമോ? 'താമര' വിരിയും.... ഭരണം ഉറപ്പിച്ച് ബിജെപി

പതിനാലുസീറ്റില്‍ ഒന്‍പത് സീറ്റില്‍ സിപിഎം മത്സരിക്കുമ്പോള്‍ അഞ്ചുസീറ്റിലാണ് സിപിഐ ജനവിധി തേടുന്നത്. പാര്‍ട്ടി വിട്ടവരുടെ നിലപാടുകള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് എതിരാളികള്‍.

Samayam Malayalam 10 Nov 2020, 12:31 pm
തൃശൂർ: ഒരു കാലത്ത് ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രമായിരുന്നു എടവിലങ്ങ് പഞ്ചായത്ത്. എന്നാല്‍ പഞ്ചായത്തില്‍ രാഷ്ട്രീയമായി ഒത്തിരി മാറ്റം സംഭവിച്ചു. കയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാഷിന്‍റെ സ്വന്തം പഞ്ചായത്തില്‍ ഇക്കുറി ഭരണം പിടിക്കാന്‍ ഉറച്ചാണ് ബിജെപിയുടെ നീക്കം. പക്ഷേ എന്തു വില കൊടുത്തും ഭരണം നിലനിര്‍ത്താന്‍ ഇടതുപക്ഷം ഇറങ്ങുമ്പോള്‍ പോരാട്ടം കനക്കും.
Samayam Malayalam bjps eye on edavilangadu panchayat election
എടവിലങ്ങ് പഞ്ചായത്ത് ഇടതുപക്ഷത്തെ കൈവിടുമോ? 'താമര' വിരിയും.... ഭരണം ഉറപ്പിച്ച് ബിജെപി


​എടവിലങ്ങ് താമരയിലേക്ക് ചായുന്നു...

ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന എടവിലങ്ങ് താമരയിലേക്ക് ചായുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. പതിനാലംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-ഏഴ്, ബിജെപി- നാല്, കോണ്‍ഗ്രസ്-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഭരണം അവസാനിക്കാറായപ്പോള്‍ എല്‍ഡിഎഫിന് രണ്ടുപേരുടെ പിന്‍തുണ കുറയുകയും യുഡിഎഫിന് ഒരാളുടെ പിന്തുണ കൂടുകയും ചെയ്തു. സിപിഐ പ്രതിനിധി ടിഎം ഷാഫി പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോന്ന കെകെ രമേഷ് ബാബു പുതിയ കൂടാരത്തില്‍ കയറാതെ നില്‍ക്കുന്നു.

​സിപിഎം വിട്ടവരുടെ നിലപാടുകള്‍

പതിനാലുസീറ്റില്‍ ഒന്‍പത് സീറ്റില്‍ സിപിഎം മത്സരിക്കുമ്പോള്‍ അഞ്ചുസീറ്റിലാണ് സിപിഐ ജനവിധി തേടുന്നത്. പാര്‍ട്ടി വിട്ടവരുടെ നിലപാടുകള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് എതിരാളികള്‍. എല്‍ഡിഎഫ് മുന്നണിയാകട്ടെ ഒന്‍പതുസീറ്റ് നേടി ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന് ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പാളയത്തില്‍ രൂപം കൊള്ളാറുള്ള പടകളെ ആദ്യമെതന്നെ ഇല്ലായ്മ ചെയ്ത് മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മത്സരം കടുപ്പിക്കുവാനാണ് യുഡിഎഫ്. ശ്രമിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കു കൂടിയാകുമ്പോള്‍ ഭരണം കിട്ടുമെന്നതില്‍ തര്‍ക്കമില്ലന്നാണ് വിശ്വാസം. ഇടി ടൈസണ്‍ എംഎല്‍എയുടെ വാര്‍ഡടക്കം പിടിച്ചായിരിക്കും ഭരണം കൈക്കുള്ളിലാക്കുകയെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

​ഭരണം ഉറപ്പിച്ച് ബിജെപി

ബിജെപി ഭരണം ഉറപ്പിച്ചെന്ന മട്ടിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ സെല്‍ കോഡിനേറ്റര്‍ പിഎസ് അനില്‍കുമാറിനെയടക്കം അങ്കത്തട്ടിലെറക്കുമെന്നാണ് സൂചന. എടവിലങ്ങ് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്. നാലുസീറ്റില്‍ നിന്ന് പത്തിലേക്ക് സീറ്റെത്തുമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. നിലവില്‍ നാലുസീറ്റുണ്ടെങ്കിലും അഞ്ചോളം വാര്‍ഡുകളില്‍ നിസാര വോട്ടുകള്‍ക്കാണ് തോറ്റത്. പുതിയ വോട്ടര്‍മാര്‍ കൂടുതലുള്ള പഞ്ചായത്തില്‍ അവരുടെ തീരുമാനം തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ബിജെപിയുടെ വിശ്വാസം. പഞ്ചായത്തില്‍ ഇത്തവണ പോരാട്ടം കടുക്കുമെങ്കിലും അവകാശവാദങ്ങളെല്ലാം എല്ലാവരിലും തികഞ്ഞ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ഇടതുപക്ഷത്തിന് കാലിടറിയാല്‍ അത് എംഎല്‍എക്ക് കൂടി കനത്ത പ്രഹരമായി മാറും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്