തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ രണ്ടിടത്ത് മത്സ്യബന്ധനത്തിന് ഇറങ്ങുന്നതിനിടയില്‍ വള്ളം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കയ്പമംഗലത്ത് മത്സ്യബന്ധനത്തിന് ഇറങ്ങുന്നതിനിടയില്‍ വള്ളം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരുക്ക്. മൂന്നുപീടിക ബീച്ച് പോണത്ത് സുമന് (32), കുറുപ്പത്ത് തിലകന്(53) എന്നിവര്‍ക്കാണ് ഫൈബര്‍ വള്ളം തിരമാലയില്‍പ്പെട്ട് മറിഞ്ഞ് പരുക്കേറ്റത്. ഇവരെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മൂന്നുപീടിക കടപ്പുറത്ത് മത്സ്യബന്ധനിറങ്ങുന്നതിനിടയിലാണ് ഫൈബര്‍ വള്ളം തിരമാലയില്‍പെട്ടത്. വള്ളത്തിനും എഞ്ചിനും വലക്കും കേടുപാടുകള്‍ സംഭവിച്ചു.
പോണത്ത് ഉല്ലാസിന്റെയും, സുകുമാരന്റെയും ഉടമസ്ഥതയിലുള്ളതാണ് ശാസ്ത എന്ന ഫൈബര്‍ വള്ളം. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളക്കാര് പറഞ്ഞു. ഇന്നലെതന്നെ മറ്റൊരു വള്ളവും അപകടത്തില്‍പെട്ടിരുന്നു. മത്സ്യബന്ധനത്തിനിറങ്ങുന്നതിനിടെ പുന്നയൂര്‍ക്കുളം പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ചില്‍ തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ 15 വള്ളങ്ങളും കടലില്‍ ഇറങ്ങിയില്ല.
Also Read: സിനിമയിൽ പത്മരാജൻ പറഞ്ഞു; സൂരജ് ചെയ്തു: ലോസ് ആഞ്ചലസിൽ റോബർട്ട് മേരിയെ കടിപ്പിച്ചത് 2 വിഷപ്പാമ്പുകളെ കൊണ്ട്: തെളിയിച്ചത് ഡിക്ടറ്റീവുകൾ
ചൊവ്വാഴ്ച്ച രാവിലെ 6.30 ഓടെയാണ് സംഭവം. കടലിലേക്ക് വള്ളം ഇറക്കുന്നതിനിടെ ശക്തിയായ തിരമാല അടിച്ചതിനെ തുടര്‍ന്ന് അണിയന്കൊമ്പ് മുറിഞ്ഞ് വള്ളം തകര്‍ന്ന് മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന കാപ്പിരിക്കാട് സ്വദേശികളായ പാലയ്ക്കല്‍ ഷംസു (46), സഹോദരന് മൊയ്തീന്, മുഹമ്മദാലി (60) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.