തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം പ്രീണന തന്ത്രമാണ് നടത്തുന്നതെന്ന് തൃശൂർ അതിരൂപത മുഖപത്രം കത്തോലിക്കാസഭ. ഇരുമുന്നണികളും വോട്ടിനായി മുസ്ലീം പ്രീണനം നടത്തുകയാണെന്നും ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മന്റെ മലപ്പുറം പ്രസംഗത്തിന് മതേതരം കേരള മാപ്പു നൽകില്ലെന്നും കത്തോലിക്ക സഭ അഭിപ്രായപ്പെടുന്നു. കത്തോലിക്ക സഭയുടെ മാർച്ച് ലക്കത്തിലാണ് ഇരുമുന്നണികളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ ഫണ്ടിലടക്കം വിവിധ സമിതികളിലെ പ്രാതിനിധ്യമുൾപ്പടെ ക്രൈസ്തവർക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറഞ്ഞു എന്നാണ് കത്തോലിക്കാസഭ പറയുന്നത്. മുസ്ലിം സമുദായം അനർഹമായതൊന്നും നേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റു ന്യൂനപക്ഷങ്ങളുടെ മുറവിളികൾക്ക് എതിരാണ്.
മുസ്ലിം സംഘടനാ പ്രതിനിധികളുമായി ഓൺലൈനായി നടന്ന യോഗത്തിലാണ് കൈസ്തവരുടെ മുറവിളികൾ അവഗണിച്ച് മുസ്ലിം സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി വെള്ളപൂശിയതെന്ന് പത്രം ആരോപിക്കുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പ് ആനുകൂല്യങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ജനസംഖ്യാനുപാതികമായി അല്ല എന്നും നാലുമാസത്തിനകം ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഗണിക്കേണ്ടത്. ന്യൂനപക്ഷക്ഷേമ ഫണ്ടിൽ 80 ശതമാനം മുസ്ലിം സമുദായവും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങളും ആണ് പങ്കിട്ടെടു ക്കുന്നത്.എന്നാൽ ജനസംഖ്യാനുപാതികമായല്ല ഈ വിതരണം. സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 26.56 ശതമാനമാണ്. ക്രിസ്ത്യാനികൾ 18.38 ശതമാനവും മറ്റു വിഭാഗങ്ങൾ 0.34 ശതമാനമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ക്ഷേമ ഫണ്ടിൽ നിന്നുള്ള വിഹിതം 40.09 ശതമാനത്തിന് അർഹതയുണ്ടെങ്കിലും ഇക്കാര്യങ്ങൾ നിഷേധിച്ച് മുസ്ലിം വിഭാഗം 80 ശതമാനവും കൈക്കലാക്കുകയാണെന്ന് കത്തോലിക്കാസഭ ആരോപിക്കുന്നു.ഈ കാര്യത്തിൽ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ എന്നും ഇതിന് കൂട്ടുനിൽക്കുകയുമാണ്. ഈ കാര്യം മറച്ചുവെച്ചാണ് മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടുബാങ്ക് രാഷ്ട്രീയം ആണ് ഇതെങ്കിലും കാലങ്ങളായി ഇരുമുന്നണികളും തുടരുന്ന മുസ്ലീം പ്രീണനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെയും കത്തോലിക്കാ സഭ ശക്തമായി മുന്നോട്ടു വന്നിരിക്കുകയാണ്. ചാണ്ടി ഉമ്മൻ ഒരു ചെറിയ മീനല്ല എന്ന തലക്കെട്ടിലാണ് കത്തോലിക്കാസഭ പത്രത്തിൽ വിമർശനം.
തെരഞ്ഞെടുപ്പിനു മുൻപ് പാണക്കാടെത്തി തിണ്ണ നിരങ്ങുന്ന യുഡിഎഫ് നേതാക്കളുടെ വർഗ സ്വഭാവത്തിനനുസരിച്ച് പൊതു പ്രസംഗം നടത്തുന്ന ചാണ്ടി ഉമ്മന് മതേതര കേരളം മാപ്പു നൽകുമോ എന്നാണ് ചോദ്യം. ചാണ്ടി ഉമ്മൻ മുസ്ലിം പ്രീണന പ്രസംഗമാണ് നടത്തിയത്. മുസ്ലീം ലീഗിന്റെ സമ്മർദ്ദങ്ങൾക്ക് എന്നും തലവെച്ചു കൊടുത്തിട്ടുള്ളവരാണ് യുഡിഎഫ്. അതേ പാരമ്പര്യം തന്നെയാണ് കെ.ടി ജലീലിലൂടെ എൽഡിഎഫ് തുടരുന്നതെന്നും സഭ പറയുന്നു. ഏതു മുന്നണി ഭരിച്ചാലും വിദ്യാഭ്യാസവും പൊതുമരാമത്തും കൈക്കലാക്കി പ്രധാന സ്ഥാനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റി ന്യൂനപക്ഷ അവകാശം പ്രസംഗിക്കുന്നവരാണ് ഇവരെന്നും വിമർശനമുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയനേട്ടം കൊതിച്ച് മുസ്ലിം പ്രീണനം നടത്തുന്നവർ ഏറെയുണ്ട്, ഇത് ഒറ്റപ്പെട്ട അപക്വമായ പ്രസ്താവനയല്ല, നയത്തിന്റെ തുടർച്ചയാണ്. എന്നാൽ ചരിത്രം അറിയാതെ പ്രീണനതന്ത്രം പയറ്റുന്ന ചാണ്ടി ഉമ്മന്മാർ പുതു മഴക്ക് മുളയ്ക്കുന്ന തകര പോലെ ആകുമെന്ന് സഭ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മുസ്ലിം സംഘടനാ പ്രതിനിധികളുമായി ഓൺലൈനായി നടന്ന യോഗത്തിലാണ് കൈസ്തവരുടെ മുറവിളികൾ അവഗണിച്ച് മുസ്ലിം സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി വെള്ളപൂശിയതെന്ന് പത്രം ആരോപിക്കുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പ് ആനുകൂല്യങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ജനസംഖ്യാനുപാതികമായി അല്ല എന്നും നാലുമാസത്തിനകം ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഗണിക്കേണ്ടത്. ന്യൂനപക്ഷക്ഷേമ ഫണ്ടിൽ 80 ശതമാനം മുസ്ലിം സമുദായവും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങളും ആണ് പങ്കിട്ടെടു ക്കുന്നത്.എന്നാൽ ജനസംഖ്യാനുപാതികമായല്ല ഈ വിതരണം. സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 26.56 ശതമാനമാണ്. ക്രിസ്ത്യാനികൾ 18.38 ശതമാനവും മറ്റു വിഭാഗങ്ങൾ 0.34 ശതമാനമാണ്.
തെരഞ്ഞെടുപ്പിനു മുൻപ് പാണക്കാടെത്തി തിണ്ണ നിരങ്ങുന്ന യുഡിഎഫ് നേതാക്കളുടെ വർഗ സ്വഭാവത്തിനനുസരിച്ച് പൊതു പ്രസംഗം നടത്തുന്ന ചാണ്ടി ഉമ്മന് മതേതര കേരളം മാപ്പു നൽകുമോ എന്നാണ് ചോദ്യം. ചാണ്ടി ഉമ്മൻ മുസ്ലിം പ്രീണന പ്രസംഗമാണ് നടത്തിയത്. മുസ്ലീം ലീഗിന്റെ സമ്മർദ്ദങ്ങൾക്ക് എന്നും തലവെച്ചു കൊടുത്തിട്ടുള്ളവരാണ് യുഡിഎഫ്. അതേ പാരമ്പര്യം തന്നെയാണ് കെ.ടി ജലീലിലൂടെ എൽഡിഎഫ് തുടരുന്നതെന്നും സഭ പറയുന്നു. ഏതു മുന്നണി ഭരിച്ചാലും വിദ്യാഭ്യാസവും പൊതുമരാമത്തും കൈക്കലാക്കി പ്രധാന സ്ഥാനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റി ന്യൂനപക്ഷ അവകാശം പ്രസംഗിക്കുന്നവരാണ് ഇവരെന്നും വിമർശനമുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയനേട്ടം കൊതിച്ച് മുസ്ലിം പ്രീണനം നടത്തുന്നവർ ഏറെയുണ്ട്, ഇത് ഒറ്റപ്പെട്ട അപക്വമായ പ്രസ്താവനയല്ല, നയത്തിന്റെ തുടർച്ചയാണ്. എന്നാൽ ചരിത്രം അറിയാതെ പ്രീണനതന്ത്രം പയറ്റുന്ന ചാണ്ടി ഉമ്മന്മാർ പുതു മഴക്ക് മുളയ്ക്കുന്ന തകര പോലെ ആകുമെന്ന് സഭ മുന്നറിയിപ്പ് നൽകുന്നുണ്ട്.