തൃശൂര്‍: ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തല്ലി. മൂന്നുപേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ പതിനഞ്ചാം വാര്‍ഡില്‍ സുനാമി കോളനി റോഡിലാണ് സംഭവം. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ ഫൈസല്‍ ആര്‍വി (33), റിന്‍ഷാദ് പികെ(27), റിയാസ് പികെ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫൈസലിന്‍റെ പരുക്കു ഗുരുതരമാണ്. സിപിഎമ്മിലെ ഒരു സംഘം കഞ്ചാവ് ലോബിയാണ് തങ്ങളെ ആക്രമിച്ചതെന്ന് പരുക്കേറ്റ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.
Also Read:തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്... യുവാക്കള്‍ക്ക് പ്രചോദനമായി തൃത്താലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി, ഉപയോഗപ്പെടുത്തുന്നത് സ്വന്തം പറമ്പും
കഞ്ചാവ് ലോബികളെ കുറിച്ച് പാര്‍ട്ടി യോഗത്തില്‍ നേതാക്കളോട് പറഞ്ഞിരുന്നു. ഇവര്‍ക്കെതിരേ നടപടികളും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഞ്ചാവ് ലോബികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണ് നേതൃത്വം സീകരിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേതൃത്വം കഞ്ചാവ് ലോബികളെ സഹായിക്കുന്ന നിലപാടായിരുന്നു. ഇത് മറ്റു സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനു ഇടവരുത്തി. കുറച്ചു ദിവസം മുമ്പ് പോലീസ് സിപിഎമ്മിലെ കഞ്ചാവ് ലോബികളില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതായും പറയുന്നു.
പോലീസ് എത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. സമീപത്തുനിന്നു ഒരു ബൈക്ക് പോലീസ് കൊണ്ടുപോയിരുന്നു. കഞ്ചാവ് ലോബികള്‍ പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ക്കെതിരെ പറഞ്ഞതിനാല്‍ ഇവര്‍ക്കെതിരേ കുറച്ചു ദിവസങ്ങളായി തൊട്ടാപ്പില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സംഘം ചേര്‍ന്നുവന്ന അഞ്ചോളം പേര്‍ ഇന്നലെ റോഡില്‍ നിന്ന് വെല്ലുവിളികളും ഭീഷണിയും മുഴക്കി. ഇതിനിടയിലാണ് ഇതുവഴി വന്ന സിപിഎം പ്രവര്‍ത്തകരെ സംഘടിതരായി നിന്നിരുന്ന സിപിഎം സംഘം ആക്രമിച്ചത്. ക്രിമിനല്‍ സംഘത്തിനു വളം വച്ചുകൊടുക്കുന്നത് കടപ്പുറത്തെ സിപിഎം നേതൃത്വമാണെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
Also Read: 'പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍, ഇത്തവണ നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും'!! രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ കൃഷ്ണകുമാർ
പതിനഞ്ചാം വാര്‍ഡിന്‍റെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോലും കഞ്ചാവ് ലോബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. അക്രമത്തെ തുടര്‍ന്ന് സിപിഎം രണ്ടു ചേരികളായി. പാര്‍ട്ടി നേതൃത്വം ഇടപെട്ട് സമവായത്തിനു ശ്രമിച്ചെങ്കിലും കഞ്ചാവ് ലോബികളെ പാര്‍ട്ടിയില്‍ സഹായിക്കുന്ന നേതൃത്വത്തിനെതിരെയും സ്‌നാര്‍ഥിക്കെതിരെയും വാര്‍ഡില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പോലീസ് അന്വേഷണം നടത്തി വരികയാണ്. അക്രമത്തില്‍ ഫൈസലിന്‍റെ കൈക്കാണ് സാരമായി പരുക്കേറ്റിട്ടുള്ളത്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read:തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്... യുവാക്കള്‍ക്ക് പ്രചോദനമായി തൃത്താലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി, ഉപയോഗപ്പെടുത്തുന്നത് സ്വന്തം പറമ്പും
കഞ്ചാവ് ലോബികളെ കുറിച്ച് പാര്‍ട്ടി യോഗത്തില്‍ നേതാക്കളോട് പറഞ്ഞിരുന്നു. ഇവര്‍ക്കെതിരേ നടപടികളും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഞ്ചാവ് ലോബികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണ് നേതൃത്വം സീകരിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേതൃത്വം കഞ്ചാവ് ലോബികളെ സഹായിക്കുന്ന നിലപാടായിരുന്നു. ഇത് മറ്റു സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനു ഇടവരുത്തി. കുറച്ചു ദിവസം മുമ്പ് പോലീസ് സിപിഎമ്മിലെ കഞ്ചാവ് ലോബികളില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതായും പറയുന്നു.
പോലീസ് എത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. സമീപത്തുനിന്നു ഒരു ബൈക്ക് പോലീസ് കൊണ്ടുപോയിരുന്നു. കഞ്ചാവ് ലോബികള്‍ പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ക്കെതിരെ പറഞ്ഞതിനാല്‍ ഇവര്‍ക്കെതിരേ കുറച്ചു ദിവസങ്ങളായി തൊട്ടാപ്പില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സംഘം ചേര്‍ന്നുവന്ന അഞ്ചോളം പേര്‍ ഇന്നലെ റോഡില്‍ നിന്ന് വെല്ലുവിളികളും ഭീഷണിയും മുഴക്കി. ഇതിനിടയിലാണ് ഇതുവഴി വന്ന സിപിഎം പ്രവര്‍ത്തകരെ സംഘടിതരായി നിന്നിരുന്ന സിപിഎം സംഘം ആക്രമിച്ചത്. ക്രിമിനല്‍ സംഘത്തിനു വളം വച്ചുകൊടുക്കുന്നത് കടപ്പുറത്തെ സിപിഎം നേതൃത്വമാണെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
Also Read: 'പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍, ഇത്തവണ നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും'!! രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ കൃഷ്ണകുമാർ
പതിനഞ്ചാം വാര്‍ഡിന്‍റെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോലും കഞ്ചാവ് ലോബികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. അക്രമത്തെ തുടര്‍ന്ന് സിപിഎം രണ്ടു ചേരികളായി. പാര്‍ട്ടി നേതൃത്വം ഇടപെട്ട് സമവായത്തിനു ശ്രമിച്ചെങ്കിലും കഞ്ചാവ് ലോബികളെ പാര്‍ട്ടിയില്‍ സഹായിക്കുന്ന നേതൃത്വത്തിനെതിരെയും സ്‌നാര്‍ഥിക്കെതിരെയും വാര്‍ഡില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പോലീസ് അന്വേഷണം നടത്തി വരികയാണ്. അക്രമത്തില്‍ ഫൈസലിന്‍റെ കൈക്കാണ് സാരമായി പരുക്കേറ്റിട്ടുള്ളത്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ