തൃശൂര്‍: പോളിംഗ് ആരംഭിക്കേണ്ട 7 മണിക്ക് മുമ്പേ മന്ത്രി എസി മൊയ്തീന്‍ വോട്ട് ചെയ്ത സംഭവത്തില്‍ പിഴവില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പോളിംഗിന് മുമ്പേ വോട്ട് ചെയ്ത് മന്ത്രി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിലാണ് കളക്ടറുടെ വിശദകരണം.
മന്ത്രി എസി മൊയ്തീന്‍ 6.55നാണ് വോട്ട് ചെയ്തതെന്നാണ് വിവാദം. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയതെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
Also Read: ജെസ്‌നയുടെ തിരോധാനം: 6 മാസം മുമ്പ് ലഭിച്ച നിര്‍ണായ വിവരങ്ങള്‍ എവിടെ? റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യം!!
തൃശൂര്‍ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എസി മൊയ്തീന്‍ വോട്ട് ചെയ്തത്. ഇതിന് പിന്നാലെ മന്ത്രി ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കരെ എംഎല്‍എ രംഗത്ത് വരികയായിരുന്നു. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ