ആപ്പ്ജില്ല

തൃശൂരില്‍ കൊറോണക്കാലത്തും തട്ടിപ്പുമായി റേഷന്‍ കടയുടമ: പരാതിയുമായി നാട്ടുകാര്‍!

നാട്ടുകാര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാവാറില്ല. ലൈസന്‍സിയുടെ സഹോദരനാണ് റേഷന്‍ കട നടത്തുന്നത്. ലൈസന്‍സി കടയിലുണ്ടാകാറില്ല.

Samayam Malayalam 2 Apr 2020, 9:25 pm
തൃശൂര്‍: കോവിഡ് കാലത്ത് സൗജന്യമായി മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് വെട്ടിപ്പ്. വടക്കേത്തറ കാക്കരക്കുന്ന് എ.ആര്‍.ഡി. 289ാം നമ്പര്‍ റേഷന്‍ കടയിലാണു വെട്ടിപ്പ്. കിളിനിക്കടവ് പാലിക്കപ്പറമ്പ് ലക്ഷ്മിക്ക് കിട്ടിയത് 15 കിലോ വെള്ള അരിയും ആറു കിലോ മട്ടയും മാത്രം. 30 കിലോ അരിയുണ്ടല്ലോയെന്ന ചോദ്യത്തിന് എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ആക്രാന്തവുമായി വന്നോളും എന്ന ആക്ഷേപവും.
Samayam Malayalam Rice


Also Read: കൊവിഡിനെ തുരത്താൻ ലൈം ജ്യൂസ്; ഹൃദ്രോഗ വിദഗ്‍ധന്‍റെ പേരിൽ സന്ദേശം പ്രചരിപ്പിച്ചതിന് കേസ്

ചക്കംകുളങ്ങര വേശക്ക് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും ലഭിക്കേണ്ടിടത്ത് ഇയാള്‍ നല്‍കിയത് 15 കിലോ വെള്ള അരിയും 10 കിലോ മട്ടയും മാത്രം. കാര്‍ഡുടമകള്‍ക്കാര്‍ക്കും ഇയാള്‍ ബില്ല് നല്‍കില്ല. ചോദിക്കുന്നവരെ ആക്ഷേപിച്ചു വിടുന്നതാണ് ഇയാളുടെ പതിവ്. സ്ഥിരമായി ഈ കടയില്‍നിന്ന് ആര്‍ക്കും ബില്ല് നല്‍കാറില്ല. നാട്ടുകാര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാവാറില്ല. ലൈസന്‍സിയുടെ സഹോദരനാണ് റേഷന്‍ കട നടത്തുന്നത്. ലൈസന്‍സി കടയിലുണ്ടാകാറില്ല.

Also Read: കൊറോണ കാലത്ത് ഇത്തരക്കാരെ കാണാതെ പോകരുത്, അമ്മിണി.... അഗതി-ആശ്രയ പട്ടികയിലും ഇടമില്ല, കണ്ണീര്‍ കാഴ്ച!

ഈ വറുതിക്കാലത്ത് പട്ടിണിപ്പാവങ്ങളുടെ റേഷനില്‍ കൈയിട്ട് വാരുന്ന കടയുടെ ലൈസന്‍സിക്കെതിരേ കാര്‍ഡുടമകള്‍ പരാതി നല്‍കിയതോടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ സാബുവും പഴയന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധന നടത്തി. റേഷനിങ് ഓഫീസര്‍ സാബു റേഷന്‍ കാര്‍ഡ് ഉടമകളുടെ വീട്ടില്‍ എത്തി മൊഴിയെടുത്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രഥമ ദൃഷ്ട്യാ പരാതിയില്‍ കഴമ്പുള്ളതായും ഇന്‍സ്‌പെക്ടര്‍ സാബു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്