ആപ്പ്ജില്ല

പൊതിച്ചോറുകൾ വാങ്ങിയവരുടെയും കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു... പിയു സനൂപിന്‍റെ വേര്‍പാട് താങ്ങാനാകാതെ സുഹൃത്തുക്കളും നാടും

നേതാവിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള വേദനക്കിടയിലും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കുമുള്ള പൊതിച്ചോറ് മുടക്കാതെ ചൊവ്വന്നൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

Samayam Malayalam 6 Oct 2020, 1:45 pm
തൃശൂര്‍: പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ തിങ്കളാഴ്ച്ചയും സജീവമായിരിന്നു. ആശുപത്രിയിലെത്തിയ ആരുംതന്നെ വിശപ്പോടെ ഇരുന്നില്ല. കൈയില്‍ കാശിലെന്നു കരുതി ആരും ഒട്ടിയ വയറുമായി വാര്‍ഡിലോ ഒപിയിലോ ഉണ്ടായില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലില്‍ അപ്പോള്‍ സനൂപ് കിടക്കുന്നുണ്ടായിരുന്നു. സംഘപരിവാര്‍ ക്രൂരതയുടെ രക്തസാക്ഷിയായി.
Samayam Malayalam cpm worker stabbed to death in thrissur
പൊതിച്ചോറുകൾ വാങ്ങിയവരുടെയും കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു... പിയു സനൂപിന്‍റെ വേര്‍പാട് താങ്ങാനാകാതെ സുഹൃത്തുക്കളും നാടും


പൊതിച്ചോറുകൾ വാങ്ങിയവരുടെയും കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു... പിയു സനൂപിന്‍റെ വേര്‍പാട് താങ്ങാനാകാതെ സുഹൃത്തുക്കളും നാടും

​വേദനകള്‍ക്കിടയിലും ഉത്തരവാദിത്തം നിറവേറ്റി സുഹൃത്തുക്കള്‍

നേതാവിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള വേദനക്കിടയിലും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കുമുള്ള പൊതിച്ചോറ് മുടക്കാതെ ചൊവ്വന്നൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ ചൊവ്വന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ജോയിന്‍റ് സെക്രട്ടറിയും സിപിഎം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയുമായ പിയു സനൂപിന്‍റെ കൊലപാതകത്തിന്‍റെ വേദനകള്‍ക്കിടയിലും സംഘടന ഏല്‍പ്പിച്ച ഉത്തരവാദിത്വവും ഭക്ഷണം കാത്തിരിക്കുന്നവരുടെ നിസഹായതയും മനസിലാക്കിയാണ് ഭക്ഷണ പൊതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

​ഭക്ഷണ പൊതികളുമായി മെഡിക്കല്‍ കോളേജിലേക്ക്...

സനൂപിന്‍റെ തട്ടകമായ പുതുശ്ശേരി കോളനിയില്‍നിന്നു തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയാണ് ഭക്ഷണ പൊതികളുമായുള്ള വാഹനങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് യാത്ര തിരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി കെഡി പ്രവീണ്‍, ട്രഷറര്‍ പിജെ റിജാസ്, ഭാരവാഹികളായ ഷനോഫ് വടുതല, സികെ ലിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുതുശ്ശേരി കോളനി പരിസരത്തുനിന്ന് വിതരണത്തിനുള്ള പൊതിച്ചോറുകളുമായി വാഹനങ്ങള്‍ പുറപ്പെട്ടത്.

​അന്ത്യാഭിലാഷം നിറവേറ്റി സഹപ്രവര്‍ത്തകര്‍

പതിനൊന്നരയോടെ മെഡിക്കല്‍ കോളജിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി രണ്ടായിരത്തോളം പൊതിച്ചോറുകള്‍ വിതരണം ചെയ്യുകയും 47 പേര്‍ രക്തം ദാനം ചെയ്യുകയും ചെയ്തു. സനൂപിന്‍റെ അവസാന പ്രവര്‍ത്തനങ്ങള്‍ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ദുഃഖവും വേദനയുമുണ്ടെങ്കിലും സനൂപിന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും കുന്നംകുളം ബ്ലോക്ക് സെക്രട്ടറി കെഡി പ്രവീണ്‍ പറഞ്ഞു. ഭക്ഷണ വിതരണത്തിന്‍റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ക്രിമിനല്‍ സംഘം സനൂപിനെ കൊലപ്പെടുത്തിയതെന്നും പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ തവണ ചൊവ്വന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഊഴത്തില്‍ മെഡിക്കല്‍ കോളജില്‍ പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും നേതൃത്വം നല്‍കിയ സനൂപിന്‍റെ ചേതനയറ്റ ശരീരം, തൊട്ടപ്പുറത്തുള്ള മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുമ്പോഴാണ് തിങ്കളാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതിച്ചോറ് വിതരണവും രക്തദാനവും നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്