തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും പഴുക്കാമണ്ഡപദര്‍ശനത്തിനും കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 5000 ഭക്തര്‍ക്ക് ഇനി ദര്‍ശനം നടത്താം. ഇതിനു പുറമെ ബുക്ക് ചെയ്യാതെ വരുന്ന ഭക്തരെ തിരക്കില്ലാത്ത സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തി പ്രവേശിപ്പിക്കും.
ഉത്സവത്തിൻ്റെ ഭാഗമായുള്ള പഴുക്കാമണ്ഡപ ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ എന്നത് ഒന്നര മണിക്കൂറായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഈ ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭ്യമാകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധന തൊഴുന്നതിനും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കാനും ഭരണസമിതി തീരുമാനിച്ചു.
ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി
ഗുരുവായൂര്‍ ക്ഷേത്രോത്സവച്ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. ഇനി ആറാട്ട് വരെയുള്ള നാലുദിവസവും സ്വര്‍ണക്കോലത്തിലാണെഴുന്നള്ളുക. ഉച്ചകഴിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ കൊമ്പന്‍ ദാമോദര്‍ദാസാണ് സ്വര്‍ണക്കോലമെഴുന്നള്ളിച്ചത്. രവികൃഷ്ണ, ചെന്താമരാക്ഷന്‍ എന്നീ കൊമ്പന്മാർ ഇടവലം അണിനിരന്നു. കൊടിക്കൂറകള്‍, സൂര്യമറകള്‍, വര്‍ണത്തഴകള്‍ എന്നിവയോടെ രാജകീയ പ്രൗഢിയിലായിരുന്നു എഴുന്നള്ളിപ്പ്. തിരുവല്ല രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു. വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്നതു കണ്ടുതൊഴാന്‍ വലിയ തിരക്കനുക്കനുഭവപ്പെടാറുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ കുറവായിരുന്നു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഉത്സവത്തിൻ്റെ ഭാഗമായുള്ള പഴുക്കാമണ്ഡപ ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ എന്നത് ഒന്നര മണിക്കൂറായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഈ ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭ്യമാകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധന തൊഴുന്നതിനും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കാനും ഭരണസമിതി തീരുമാനിച്ചു.
ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി
ഗുരുവായൂര്‍ ക്ഷേത്രോത്സവച്ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. ഇനി ആറാട്ട് വരെയുള്ള നാലുദിവസവും സ്വര്‍ണക്കോലത്തിലാണെഴുന്നള്ളുക. ഉച്ചകഴിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ കൊമ്പന്‍ ദാമോദര്‍ദാസാണ് സ്വര്‍ണക്കോലമെഴുന്നള്ളിച്ചത്. രവികൃഷ്ണ, ചെന്താമരാക്ഷന്‍ എന്നീ കൊമ്പന്മാർ ഇടവലം അണിനിരന്നു. കൊടിക്കൂറകള്‍, സൂര്യമറകള്‍, വര്‍ണത്തഴകള്‍ എന്നിവയോടെ രാജകീയ പ്രൗഢിയിലായിരുന്നു എഴുന്നള്ളിപ്പ്. തിരുവല്ല രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു. വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്നതു കണ്ടുതൊഴാന്‍ വലിയ തിരക്കനുക്കനുഭവപ്പെടാറുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ കുറവായിരുന്നു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ