കേച്ചേരി: ഭിന്നശേഷിക്കാരനായ യുവാവിനെ പിതാവ് വീട്ടില്‍ തീയിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായി. തൃശൂര്‍ കേച്ചേരി പട്ടിക്കര സ്വദേശി സഹദിനെയാണ് (28) പിതാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭിന്നശേഷിക്കാരനായ മകന്റെ ദേഹത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. Also Read: 'മകനെ ഒഴിവാക്കണം'; ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു
വരാന്തയില്‍ പിടിച്ചുകിടത്തി ചാക്കും തുണിയും കൊണ്ട് പുതപ്പിച്ച്, കന്നാസില്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഡീസല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള യുവാവിന്റെ കരച്ചില് പോലും പുറത്തുവരുന്നതിന് മുമ്പെ തന്നെ ഡീസല്‍ ഒഴിച്ചു കത്തിച്ചു. സംഭവത്തില്‍ പിതാവ് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ മകനെ ഒരിക്കലും സംരക്ഷിച്ചിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരുമെത്തി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് സംഭവം. സഹദിന്റെ ഉമ്മ സെറീന അയല്‍ക്കാരിയോട് സംസാരിക്കുന്നതിനിടെയാണ് സുലൈമാന്‍ കൊലപാതകം നടത്തിയത്. വീടിനു പിന്നിലെ വരാന്തയില്‍ കിടത്തി തീപ്പന്തം ആക്കിയപ്പോള്‍ സഹദിന് എതിര്‍ക്കാന്‍ പോലുമായില്ല. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മയും അയല്‍ക്കാരിയും ഓടി വന്നത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നാട്ടുകാര്‍ ചേര്‍ന്ന് വെള്ളവും നനഞ്ഞ തുണിയും ഉപയോഗിച്ച് തീ കെടുത്തിയെങ്കിലും രക്ഷപ്പെടുത്താനാവാത്ത വിധം പൊള്ളലേറ്റിരുന്നു. കന്നാസില്‍ പടര്‍ന്ന തീ കെടുത്തി സാവധാനമാണ് പ്രതി ഓടിപ്പോയത്. സുലൈമാനെ (52) പോലീസ് മഴുവഞ്ചേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്‍ കുറ്റം സമ്മതിച്ചെന്നും സ്വഭാവവൈകൃതങ്ങള്‍ ഉടമയാണിയാളെന്നും പോലീസ് പറഞ്ഞു. മകനെ ഒഴിവാക്കാന്‍ ചെയ്തതാണെന്ന് സുലൈമാന്‍ പോലീസിനോട് പറഞ്ഞു.
Also Read: പോലീസുകാരന് മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി; പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു
തലേന്ന് കന്നാസില്‍ ഡീസല്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എന്തിനാണെന്ന് വീട്ടുകാര്‍ ചോദിച്ചിരുന്നു. മാലിന്യം കത്തിക്കാനെന്ന് ആയിരുന്നു സുലൈമാന്‍ മറുപടി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സഹദിന്റെ മൃതദേഹം വ്യാഴാഴ്ച പട്ടിക്കര പറപ്പൂര്ത്തടത്തില് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തനൂജയും തസ്നിയുമാണ് സഹദിന്റെ സഹോദരിമാര്‍.
Read Latest Local News and Malayalam News
വരാന്തയില്‍ പിടിച്ചുകിടത്തി ചാക്കും തുണിയും കൊണ്ട് പുതപ്പിച്ച്, കന്നാസില്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഡീസല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള യുവാവിന്റെ കരച്ചില് പോലും പുറത്തുവരുന്നതിന് മുമ്പെ തന്നെ ഡീസല്‍ ഒഴിച്ചു കത്തിച്ചു. സംഭവത്തില്‍ പിതാവ് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ മകനെ ഒരിക്കലും സംരക്ഷിച്ചിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരുമെത്തി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് സംഭവം. സഹദിന്റെ ഉമ്മ സെറീന അയല്‍ക്കാരിയോട് സംസാരിക്കുന്നതിനിടെയാണ് സുലൈമാന്‍ കൊലപാതകം നടത്തിയത്. വീടിനു പിന്നിലെ വരാന്തയില്‍ കിടത്തി തീപ്പന്തം ആക്കിയപ്പോള്‍ സഹദിന് എതിര്‍ക്കാന്‍ പോലുമായില്ല. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മയും അയല്‍ക്കാരിയും ഓടി വന്നത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നാട്ടുകാര്‍ ചേര്‍ന്ന് വെള്ളവും നനഞ്ഞ തുണിയും ഉപയോഗിച്ച് തീ കെടുത്തിയെങ്കിലും രക്ഷപ്പെടുത്താനാവാത്ത വിധം പൊള്ളലേറ്റിരുന്നു. കന്നാസില്‍ പടര്‍ന്ന തീ കെടുത്തി സാവധാനമാണ് പ്രതി ഓടിപ്പോയത്. സുലൈമാനെ (52) പോലീസ് മഴുവഞ്ചേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്‍ കുറ്റം സമ്മതിച്ചെന്നും സ്വഭാവവൈകൃതങ്ങള്‍ ഉടമയാണിയാളെന്നും പോലീസ് പറഞ്ഞു. മകനെ ഒഴിവാക്കാന്‍ ചെയ്തതാണെന്ന് സുലൈമാന്‍ പോലീസിനോട് പറഞ്ഞു.
Also Read: പോലീസുകാരന് മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി; പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു
തലേന്ന് കന്നാസില്‍ ഡീസല്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എന്തിനാണെന്ന് വീട്ടുകാര്‍ ചോദിച്ചിരുന്നു. മാലിന്യം കത്തിക്കാനെന്ന് ആയിരുന്നു സുലൈമാന്‍ മറുപടി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സഹദിന്റെ മൃതദേഹം വ്യാഴാഴ്ച പട്ടിക്കര പറപ്പൂര്ത്തടത്തില് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തനൂജയും തസ്നിയുമാണ് സഹദിന്റെ സഹോദരിമാര്‍.
Read Latest Local News and Malayalam News