തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ആനയോട്ടത്തിന് ഇത്തവണ ഒരു ആന മാത്രം. എന്നാല്‍ ആനയോട്ടത്തിന് ഒരാനയെ മാത്രം പങ്കെടുപ്പിക്കാനുള്ള നിര്‍ദേശത്തില്‍ ഇളവ് വരുത്തി മൂന്നാനകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ദേവസ്വം കത്ത് നല്കാന് തീരുമാനിച്ചു.
ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ 100 പറ മാത്രം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം പ്രായോഗികമല്ലാത്തതിനാല്‍ ദേവസ്വം വക മാത്രം പറ സമര്‍പ്പിക്കും. ഉത്സവ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 5000 പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും. ദേവസ്വം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വഴിയും തദ്ദേശിയര്‍ക്ക് പാസ് മുഖേനയും പഴുക്കാമണ്ഡപ ദര്‍ശനത്തിന് സൗകര്യമുണ്ടാകും. രാത്രി എട്ട് മുതല്‍ ഒൻപത് വരെ ദേവസ്വം ഓഫീസില്‍ കൗണ്ടര്‍ വഴിയാണ് പാസ് നല്‍കുക. രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 150 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക.
കാഴ്ചശീവേലിയുടെ മേളം, പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയില്‍ 35 വീതം കലാകാരന്മാരെ പങ്കെടുപ്പിക്കും. രണ്ടാംവിളക്ക് മുതല്‍ എട്ടാംവിളക്ക് വരെ ഒരു തായമ്പക മാത്രം നടത്തും. ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവയും കുളപ്രദക്ഷിണവും ഒരു മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ദേശപ്പകര്‍ച്ചക്ക് പകരമുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം അവകാശികള്‍ക്ക് നല്കിയ കൂപ്പണുകളിലെ ദിവസങ്ങളിലെ സമയക്രമം അനുസരിച്ച് കൗസ്തുഭത്തിലെ നാരായണീയം ഹാളില്‍ വിതരണം ചെയ്യും. ആറാട്ട് ദിവസം ഇളനീര് സമര്‍പ്പിക്കാനെത്തുന്ന അവകാശികളെ ആചാരപൂര്‍വം സ്വീകരിക്കും.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ 100 പറ മാത്രം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം പ്രായോഗികമല്ലാത്തതിനാല്‍ ദേവസ്വം വക മാത്രം പറ സമര്‍പ്പിക്കും. ഉത്സവ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 5000 പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും. ദേവസ്വം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വഴിയും തദ്ദേശിയര്‍ക്ക് പാസ് മുഖേനയും പഴുക്കാമണ്ഡപ ദര്‍ശനത്തിന് സൗകര്യമുണ്ടാകും. രാത്രി എട്ട് മുതല്‍ ഒൻപത് വരെ ദേവസ്വം ഓഫീസില്‍ കൗണ്ടര്‍ വഴിയാണ് പാസ് നല്‍കുക. രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 150 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക.
കാഴ്ചശീവേലിയുടെ മേളം, പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയില്‍ 35 വീതം കലാകാരന്മാരെ പങ്കെടുപ്പിക്കും. രണ്ടാംവിളക്ക് മുതല്‍ എട്ടാംവിളക്ക് വരെ ഒരു തായമ്പക മാത്രം നടത്തും. ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവയും കുളപ്രദക്ഷിണവും ഒരു മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ദേശപ്പകര്‍ച്ചക്ക് പകരമുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം അവകാശികള്‍ക്ക് നല്കിയ കൂപ്പണുകളിലെ ദിവസങ്ങളിലെ സമയക്രമം അനുസരിച്ച് കൗസ്തുഭത്തിലെ നാരായണീയം ഹാളില്‍ വിതരണം ചെയ്യും. ആറാട്ട് ദിവസം ഇളനീര് സമര്‍പ്പിക്കാനെത്തുന്ന അവകാശികളെ ആചാരപൂര്‍വം സ്വീകരിക്കും.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ