തൃശൂർ : ഹൈക്കോടി ഉത്തരവിനെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദേശിച്ച വിദഗ്ദന്‍ വിസമ്മതം പ്രകടിപ്പിച്ചു. കുതിരാന്‍ തുരങ്കം പണി പൂര്‍ത്തിയാക്കി അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് കെ രാജന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലും കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയും വാദംകേട്ട ജസ്റ്റിസ് പി വി ആശയാണ് ദേശീയ പാത അതോറിറ്റിയോട് കുതിരാന്‍ തുരങ്കത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കാന്‍ വിദഗ്ദരെ നിയമിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി ബെംഗളൂരുവിലെ ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ഡിവിഷനിലെ പ്രൊഫ. ശിവകുമാര്‍ ബാബുവിനെക്കൊണ്ട് കുതിരാന്‍ തുരങ്കം പരിശോധിപ്പിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിക്കുകയും ജിഎല്‍ ശിവകുമാര്‍ ബാബുവിനെ കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. പരിശോധയുടെ സമയവും തീയതിയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ശിവകുമാര്‍ ബാബുവിന് മെയില്‍ അയച്ചു.
അദ്ദേഹത്തിന് ഭരണപരമായും ജോലിസംബന്ധമായും തിരക്കായതിനാല്‍ തുരങ്കം പരിശോധിക്കാന്‍ സാധിക്കില്ലെന്നും ജിയോടെക്കിന്റെ തിരുവനന്തപുരത്തേയോ കൊച്ചിയിലേയോ എന്‍ജിനീയര്‍മാരെയോ കോഴിക്കോട് എന്‍ഐടിയിലേയോ തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ദരെകൊണ്ടോ പരിശോധിക്കാന്‍ നിര്‍ദേശിച്ചെന്നാണ് ശിവകുമാര്‍ ബാബു മറുപടിയില്‍ അറിയിച്ചത്.
ഈ മറുപടി ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന കുതിരാന്‍ കേസില്‍ ഹാജരാക്കുമെന്ന് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു. കുതിരാന്‍ തുരങ്കം അടിയന്തിരമായി തുറക്കാന്‍ ആവശ്യമായ ജോലിക്കാരെ നിയോഗിച്ച് പണിപൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും തയാറാകാതെ കുതിരാന്‍ തുരങ്കം തുറക്കുന്നത് നീട്ടികൊണ്ടു പോകാനുള്ള കരാര്‍ കമ്പനിയുടെ ശ്രമങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൂട്ടു നില്‍ക്കുകയാണെന്നും ഷാജി ജെ. കോടങ്കണ്ടത്ത് ആരോപിച്ചു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി ബെംഗളൂരുവിലെ ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ഡിവിഷനിലെ പ്രൊഫ. ശിവകുമാര്‍ ബാബുവിനെക്കൊണ്ട് കുതിരാന്‍ തുരങ്കം പരിശോധിപ്പിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിക്കുകയും ജിഎല്‍ ശിവകുമാര്‍ ബാബുവിനെ കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. പരിശോധയുടെ സമയവും തീയതിയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ശിവകുമാര്‍ ബാബുവിന് മെയില്‍ അയച്ചു.
അദ്ദേഹത്തിന് ഭരണപരമായും ജോലിസംബന്ധമായും തിരക്കായതിനാല്‍ തുരങ്കം പരിശോധിക്കാന്‍ സാധിക്കില്ലെന്നും ജിയോടെക്കിന്റെ തിരുവനന്തപുരത്തേയോ കൊച്ചിയിലേയോ എന്‍ജിനീയര്‍മാരെയോ കോഴിക്കോട് എന്‍ഐടിയിലേയോ തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ദരെകൊണ്ടോ പരിശോധിക്കാന്‍ നിര്‍ദേശിച്ചെന്നാണ് ശിവകുമാര്‍ ബാബു മറുപടിയില്‍ അറിയിച്ചത്.
ഈ മറുപടി ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന കുതിരാന്‍ കേസില്‍ ഹാജരാക്കുമെന്ന് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു. കുതിരാന്‍ തുരങ്കം അടിയന്തിരമായി തുറക്കാന്‍ ആവശ്യമായ ജോലിക്കാരെ നിയോഗിച്ച് പണിപൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും തയാറാകാതെ കുതിരാന്‍ തുരങ്കം തുറക്കുന്നത് നീട്ടികൊണ്ടു പോകാനുള്ള കരാര്‍ കമ്പനിയുടെ ശ്രമങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൂട്ടു നില്‍ക്കുകയാണെന്നും ഷാജി ജെ. കോടങ്കണ്ടത്ത് ആരോപിച്ചു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ