തൃശൂര്‍: കാറില്‍ കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് ഇന്റലിജന്‍സും സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടി. കുതിരാനില്‍ വച്ചാണ് പെരുമ്പാവൂര്‍ വെങ്ങോല കൊപ്പറമ്പില്‍ അന്‍ഷാദ് (27), പെരുമ്പാവൂര്‍ മുടിക്കല്‍ കുടുമ്പത്തുകുടി സിന്‍ഷാദ് (25) എന്നിവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന എംഡിഎംഎ എന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരി വസ്തുവാണ് പിടിച്ചെടുത്തത്.
Also Read: കണ്ണുകെട്ടിയാലും കാൻവാസിനു പിന്നിൽ നിന്നാലും ചിത്രം റെഡി! വ്യത്യസ്തനാണ് മലപ്പുറത്തെ ഈ കലാകാരൻ
ബാംഗ്ലൂരില്‍നിന്നും മയക്കുമരുന്നു എത്തിച്ചു തൃശൂര്‍, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നവരാണ് പ്രതികളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ ലഹരിമരുന്ന് ആഡംബര കാറില്‍ വന്‍തോതില്‍ കടത്തുന്നതായി മധ്യമേഖലാ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് ഇന്റലിജന്‍സ് പാര്‍ട്ടി ഒരു മാസത്തോളം അന്വേഷണവും നിരീക്ഷണവും നടത്തിയാണ് കേസ് കണ്ടെത്തിയത്. കൊവിഡ്
കാലമായതിനാല്‍ പരിശോധന ഒഴിവാക്കാന്‍ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്.
Also Read: 'മരിക്കാന്‍ പോകുന്നു... കടലില്‍ തെരഞ്ഞാല്‍ മതി'; നന്ദന കുറിച്ചു... പിന്നീട് മൃതദേഹം കണ്ടത് കടലിൽ! പിതാവിനെതിരെ കേസ്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ശ്രമിച്ച എക്സൈസ് സംഘത്തെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് പിന്തുടര്ന്ന് പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്സൈസ് പാര്‍ട്ടിക്ക് കണ്ടെടുക്കാനായത്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ