കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നേരിൽ കണ്ട വ്യക്തിയാണ് അപകടത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ആദ്യം സുധിയ്ക്ക് ശബ്ദമുണ്ടായിരുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
Authored byലിജിൻ കടുക്കാരം | Samayam Malayalam6 Jun 2023, 9:11 am
തൃശൂർ: കേരളത്തിനെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു എന്നത്. അറിഞ്ഞവരെല്ലാം വിശ്വസിക്കാൻ കഴിയാതെ കേട്ടത് സത്യമാകല്ലേ എന്ന് പ്രാർഥിച്ചു. മലയാളികളെ അടുത്തകാലത്ത് ഇത്രയേറെ ചിരിപ്പിച്ച ഒരു മിമിക്രി താരം ഉണ്ടോ എന്നത് തന്നെ സംശയമാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സുധിയ്ക്ക് ശബ്ദമുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷി പറയുന്നത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണെന്നും സ്ഥലത്ത് ചായക്കട നടത്തുന്ന വ്യക്തി പറഞ്ഞു.
തലയ്ക്ക് ഗുരതര പരിക്ക്
കാറിൽ നിന്ന് എയർബാഗ് മുറിച്ചുമാറ്റി സുധിയെ പുറത്തെടുക്കുമ്പോൾ മുഖമാകെ രക്തമായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നെന്നാണ് തോന്നുന്നത്. വടക്കുനിന്നെത്തിയത് കാറും തെക്കുനിന്നെത്തിയത് പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. വാഹനം ഇടിക്കുന്നത് കണ്ട് ഓടിച്ചെന്ന് നോക്കിയപ്പോൾ എയർബാഗുണ്ടായിരുന്നു. പിന്നീട് നാട്ടുകാരെല്ലാം ഓടിയെത്തി എയർബാഗ് മുറിച്ചുമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
കൊല്ലം സുധിയെന്ന് മനസിലായില്ല
വാഹനത്തിനകത്ത് ഉണ്ടായിരുന്നത്, ആരൊക്കെയാണെന്ന് അറിയില്ലായിരുന്നു. കൊല്ലം സുധിയും ബിനു അടിമാലിയുമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. മുൻവശത്തെ സൈഡ് സീറ്റിലായിരുന്നു സുധി ഉണ്ടായിരുന്നത്. തലയിടിച്ചതാണെന്നാണ് തോന്നുന്നത്. സുധിയുടെ മുഖത്ത് ആകെ രക്തമായിരുന്നെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം സംഭവിച്ച സമയത്ത് സുധിയ്ക്ക് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ശബ്ദമുണ്ടായത്. അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു. മുഖത്തൊക്കെ രക്തമായിരുന്നു. ഡ്രൈവറെ പുറത്തിറക്കി കസേരിയിലിരുത്തുകയായിരുന്നു. അപ്പോഴേക്കും കുറേയാളുകൾ സമീപത്തേക്ക് ഓടിയെത്തിയിരുന്നെന്നും ചായക്കടക്കാരൻ പറഞ്ഞു.
അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടമേഖല
സുധിയുടെ മരണത്തിനിടയാക്കിയ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച്ചയ്ക്കിടെ പനമ്പിക്കുന്നിൽ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് കഴിഞ്ഞദിവസം ഡ്രൈവർ മരിച്ചിരുന്നു. കർണാടക സ്വദേശിയായിരുന്നു അന്ന് മരിച്ചത്. പുലർച്ചെ തന്നെയായിരുന്നു ഈ അപകടവും.
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.