തൃശൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയ പ്രതി വെരുകിനെ കൂട്ടിയിട്ട് വളര്‍ത്തിയ കേസില്‍ റിമാന്റില്‍. പോര്‍ക്കുളം കരുവാന്‍പടിയില്‍ നെന്മണിക്കര വീട്ടില്‍ ശ്രീജിത്തിനെയാണ് കുന്നംകുളം മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. എരുമപ്പെട്ടി വനപാലകര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ റിമാന്റിലായത്.
ഗുണ്ടാ ക്രിമിനലുകളെ നേരിടുന്നതിന് തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന് ആവിഷ്ക്കരിച്ച ഓപ്പറേഷന് റേഞ്ചര്‍ പദ്ധതിയുടെ ഭാഗമായി കുന്നംകുളം എസിപിടിഎസ് സിനോജ് ഇന്‍സ്പെക്ടര്‍ കെജി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഇയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
Also Read: ഒളിച്ചോടിയതോ, തട്ടിക്കൊണ്ടുപോയതോ? ആകെയുള്ളത് ടൗണിൽ എത്തിയെന്ന സാക്ഷിമൊഴികൾ മാത്രം! ജെസ്ന കേസിലെ അന്വേഷണ വഴികളിലേക്ക്...
മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവിനൊപ്പം കൂട്ടില്‍ അടച്ചിട്ട മരപ്പട്ടിയെ കണ്ടെത്തിയത്. ഒരു കിലോഗ്രാമിന് താഴെ അളവില്‍ കഞ്ചാവ് കൈവശം വെച്ചാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് സംരക്ഷിത വന്യജീവിയായ മരപ്പട്ടിയെ കൈവശം വെച്ചതിന് എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി. രാജീവിന്റെ നേതൃത്വത്തില്‍ വനപാലകര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
Also Read: രണ്ടുവർഷങ്ങൾക്ക് മുൻപ് ഷബ്ന വീട്ടിൽ നിന്ന് പോയത് പിഎസ്സി ക്ലാസിന്; മകളുടെ മടങ്ങിവരവും കാത്ത് ഉമ്മ, എങ്ങുമെത്താതെ അന്വേഷണം
1972 ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഷെഡ്യൂള്‍ 2 വിഭാഗത്തില്‍ ഉള്‍പ്പെട്ട മരപ്പട്ടിയെ ഉപദ്രവിക്കുന്നതും പിടികൂടി കൈവശം വെക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഈ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ