തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ ഒരു കൗണ്‍സിലര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നഗരസഭാ ചെയര്‍പേഴ്സനടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം റോഡ് ഉദ്ഘാടന ചടങ്ങിലാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ എം. രതി, വൈസ് ചെയര്മാന് അഭിലാഷ് വി. ചന്ദ്രന്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടിഎസ് ഷെനില്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച കൗണ്‍സിലറുമായി വേദി പങ്കിട്ടത്.
ഇതേ തുടര്‍ന്നാണ് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. നേരത്തെ നഗരസഭയില്‍ ഒരു കൗണ്‍സിലറും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമടക്കം 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇവരെല്ലാം രോഗമുക്തി നേടുകയുമുണ്ടായി. നഗരസഭ പരിധിയിലുള്ളവര്‍ക്കായി ഇന്നലെ നടത്തിയ പരിശോധനയില്‍ 13 പേരുടെ ഫലം പോസിറ്റീവായി.
Also Read: കുഴിയും അപകടങ്ങളും; കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക്, കിതച്ച് കിതച്ച് കുതിരാൻ
ടൗണ്‍ഹാളില്‍ 140 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആറു പേരിലും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഏഴ് പേരിലുമാണ് രോഗം കണ്ടെത്തിയത്. പൂക്കോടുള്ള ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
നാട്ടികയ്ക്ക് ആശ്വാസം
സമീപ പഞ്ചായത്തുകളിലെല്ലാം കൊവിഡ് സ്ഥിരീകരിച്ചിരിക്കേ നാട്ടിക പഞ്ചായത്തിന് ആശ്വാസം. വലപ്പാട് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായ മത്സ്യ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലെ പത്തുപേരെ ഇന്നലെ വാടാനപ്പള്ളിയില്‍ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയതില്‍ എല്ലാവരും നെഗറ്റീവായി. വലപ്പാട്, എടത്തിരുത്തി, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളിലായി 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് നാട്ടികയില്‍ ആശ്വാസം പകര്‍ന്നത്.
നാട്ടികയിലെ ലുലു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ 14 ന് പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തന സജ്ജമായിട്ടില്ല. നാട്ടിക പ്രാഥമികാരോഗ്യ കേന്ദ്രം 16നു കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. ഗീതാ ഗോപി എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച അനലൈസറിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ