തൃശൂര്‍: ജില്ലയുടെ തീരദേശത്ത് കനത്ത വോട്ടെടുപ്പ്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കനത്ത പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 78 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 79 ശതമാനമായി ഉയര്‍ന്നു. രാവിലെ വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ ബൂത്തുകള്‍ക്ക് മുന്നിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. പല ബൂത്തുകളിലും വോട്ടിങ് മെഷീന് തകരാറായെങ്കിലും ഉടന്‍തന്നെ പ്രതിസന്ധി പരിഹരിച്ചു.
നഗരസഭ 13-ാം വാര്‍ഡില്‍ വോട്ടിങ് സമയം നീണ്ടതോടെ സ്ലിപ്പുകള്‍ കീറിയെറിഞ്ഞ് വോട്ടര്‍മാര്‍ മടങ്ങി. രാവിലെ എട്ടിനെത്തിയവര് വോട്ട് ചെയ്ത് പുറത്തിറങ്ങിയത് പന്ത്രണ്ടോടെ. വോട്ടിങ്ങ് ഇഴഞ്ഞുനീങ്ങിയതോടെയായിരുന്നു സ്ലിപ്പുകള്‍ കീറിയെറിഞ്ഞുള്ള പ്രതിഷേധം. പ്രചാരണത്തിലെ വാശി തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.
Also Read: മന്ത്രി എ സി മൊയ്തീന് 6.55 ന് വോട്ടുചെയ്തുവെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി, ഉടൻ നല്കാൻ നിര്‍ദേശം
സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നഗരസഭയില്‍ വിഐപി മത്സരം നടക്കുന്ന അഞ്ചാം വാര്‍ഡില്‍ അഞ്ച് സ്ഥാനാര്‍ഥികളും നിരന്നിരുന്നതും വോട്ടര്‍മാര്‍ക്ക് കൗതുകമായി. കൊവിഡ് നിരീക്ഷണത്തിലുള്ളവരും രോഗികളും മൂന്നാം വാര്‍ഡിലും 15-ാം വാര്‍ഡിലും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് കമല്‍ കുടുംബസമേതം ജെടിഎസ് ബൂത്തില്‍ വോട്ട്ചെയ്തു. ജെടിഎസ് ബൂത്തിന് മുന്നില്‍ തിരക്കനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സിഐ പി കെ പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ആളുകളെ മാറ്റുന്നതിനിടയില്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടന്നു. നഗരസഭയിലെ 44 വാര്‍ഡുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
എറിയാട് പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന നാലാം വാര്‍ഡില്‍ രാവിലെ വോട്ടിങ് മെഷീന് തകരായായെങ്കിലും ഉടന്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു. എറിയാട് പഞ്ചായത്തില്‍ ഇത്തവണ വനിത ബൂത്തുകള്‍ ഇല്ലാതിരുന്നതും പ്രത്യേകതയാണ്. എറിയാട് എഎംയുപി സ്കൂളില്‍ രാവിലെതന്നെ വലിയ തിരക്കാണനുഭവപ്പെട്ടത്. എടവിലങ്ങ് ഹയര്‍ സെക്കന്‍ഡറി ബൂത്തില്‍ സദാസമയവും വലിയ തിരക്കായിരുന്നു. ശ്രീനാരായണപുരം പഞ്ചായത്തില്‍ കനത്ത പോളിങാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. വാസുദേവ വിലാസം ബൂത്തിലും പാപ്പിനിവട്ടം എല്‍പി സ്കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ചു.
മതിലകം പഞ്ചായത്തില്‍ രാവിലെ മുതല്‍ വോട്ടു ചെയ്യാനെത്തിയവരുടെ വലിയ നിരയായിരുന്നു. കയ്പമംഗലം പഞ്ചായത്തിലെ വോട്ടിങ്ങിലും വാശിയും വീറും നിഴലിച്ചു. എടത്തിരുത്തി പഞ്ചായത്തില്‍ പൊതുവേ സമാധാനപരമായിരുന്നു. വോട്ടെടുപ്പ് ചൂലൂരിലെ ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറായങ്കിലും ഉടനെ പരിഹരിച്ചു വോട്ടിങ്ങ് തുടര്‍ന്നു. 15-ാം വാര്‍ഡില്‍ പോള്‍ ചെയ്ത വോട്ടില്‍ ഒരു വോട്ട് കുറവാണ് പോളിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. നവവധു കതിര്‍മണ്ഡപത്തില്‍ നിന്ന് വോട്ട് ചെയ്യാനായി പൈനൂര്‍ ബൂത്തിലെത്തി. പുളി ശാലി വീട്ടില്‍ ബാബു- ഷാജി ദമ്പതികളുടെ മകള്‍ ജിബിയും ആറാട്ടുപുഴ സ്വദേശി വരന് വിനീഷുമാണ് വിവാഹ വസ്ത്രത്തില്‍ പോളിങ് ബൂത്തിലെത്തിയത്.
Also Read: കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന് രാമവര്‍മ രാജ: ഓര്‍മയായത് പുരോഗമന ആശയങ്ങളെ പ്രണയിച്ച വലിയ തമ്പുരാന്
പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് തടസപ്പെട്ടു
പോളിങിനിടെ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ച് മിന്നല്‍ വേഗത്തില്‍ വോട്ടിങ് പുനരാരംഭിച്ചു. കാര്യമായ പ്രശ്നങ്ങള്‍ എവിടെയുമുണ്ടായില്ല. എരുമപ്പെട്ടി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ബൂത്ത് ഒന്നില്‍ (എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍) വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വോട്ടിങ് ചിഹ്നത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ നിര്‍ത്തിവെച്ച വോട്ടെടുപ്പ് തകരാര്‍ പരിഹരിച്ച് പുനരാരംഭിച്ചു.
കടങ്ങോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ 2-ാം ബൂത്ത് എയ്യാല്‍ നിര്‍മ്മലമാതാ സ്കൂളിലും വോട്ടിങ് യന്ത്രം തകരാറിലായി. വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ യന്ത്രതകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് പത്താം വാര്‍ഡിലെ 2-ാം നമ്പര്‍ ബൂത്ത് വെള്ളത്തേരിയില്‍ വോട്ടിങ് യന്ത്രത്തിൻ്റെ തകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് നടപടികള്‍ ആരംഭിച്ചത്. വേലൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് ബൂത്ത് ഒന്നിലും (പ്രാഥമികാരോഗ്യകേന്ദ്രം) 10 മിനിട്ട് വോട്ടിങ് യന്ത്രം തകരാറിലായി. രണ്ടിടത്തും തകരാര്‍ പരിഹരിച്ച് അര മണിക്കൂറിനുള്ളില്‍ വോട്ടെടുപ്പ് പുനഃരാരംഭിച്ചു. ചിലയിടത്ത് വോട്ടര്‍മാര്‍ ക്ഷുഭിതരായെങ്കിലും അധികൃതര്‍ സമാധാനിപ്പിച്ച് പ്രശ്നം തീര്‍ത്തു.
കിഴക്കുമ്പാട്ടുകര ഡിവിഷനില്‍ നിര്‍മലമാതാ സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണത്തിനു വേണ്ടി ഒന്നര മണിക്കൂറോളം പോളിങ് നിര്ത്തിവെച്ചെന്നു പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി കളലക്ടറെ ബന്ധപ്പെട്ട ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. പലരും വോട്ടുചെയ്യാതെ മടങ്ങിയെന്ന് പരാതിയുണ്ട്.
മുല്ലശേരി പഞ്ചായത്തിലെ വാര്‍ഡ് ഒൻപതില്‍ മോക്പോള്‍ തുടങ്ങിയ ഉടനെ ബട്ടണ്‍ കേടായി യന്ത്രം പ്രവര്‍ത്തനം നിലച്ചു. യന്ത്രം മാറ്റിയതിനുശേഷം പോളിങ് ആരംഭിച്ചു. പാവറട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ സെൻ്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം ബൂത്തിലും തകരാറിലായ മെഷീന് അര മണിക്കൂര്‍ പോളിങ്ങിന് തടസമായി. വാര്‍ഡ് എട്ടിലെ പെരിങ്ങാട് ദേവാലത്തിലെ ബൂത്തില്‍ 15 മിനിട്ടും ഒൻപതാം വാര്‍ഡില്‍ എഎംഎല്‍പി സ്കൂളില്‍ അരമണിക്കൂറും യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. വാര്‍ഡ് 13 ലെ എംഎഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് ബൂത്തില്‍ രാവിലെ എട്ടിനും 11 നും ഇടയില്‍ മൂന്നുതവണ തകരാറിലായ മെഷീന് സെക്ടറല്‍ ഓഫീസര്‍ സീന പി ശ്രീധറിൻ്റെ നേതൃത്വത്തില്‍ ശരിയാക്കിയെങ്കിലും നാലാം തവണയും തകരാറിലായതോടെ പുതിയത് സ്ഥാപിച്ച് നിര്‍ത്തിവെച്ച വോട്ടിങ്ങ് പുനരാരംഭിച്ചു. 13 -ാം വാര്‍ഡിലെ വോട്ടെടുപ്പ് വളരെ സാവധാനമായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി. രണ്ട് മണിക്കൂറിലധികം കാത്തുനിന്നാണ് വോട്ട് ചെയ്യാനായത്.
Also Read: നാട്ടികയില്‍ ടാങ്കര്‍ ലോറിയും കാറും ബൈക്കും കൂട്ടി ഇടിച്ചു: ഒരാള്‍ മരിച്ചു
ചേലക്കര മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടിങ് സമാധാനപരമായി നടന്നു. ചേലക്കര പഞ്ചായത്ത് പത്താം വാര്‍ഡില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ രണ്ടാം ബൂത്തില്‍ ആദ്യ വോട്ടോടുകൂടി വോട്ടിങ് യന്ത്രം തകരാറായി. രണ്ടു മണിക്കൂര്‍ വൈകി ഒൻപതോടു കൂടിയാണ് തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചത്. തോന്നൂര്‍ക്കര, തിരുവില്വമല, വെങ്ങാനെല്ലൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ഉണ്ടായെങ്കിലും അധികം താമസിയാതെ പരിഹരിക്കപ്പെട്ടു രാവിലെ മുതല്‍ ഉച്ചവരെയും പല ബൂത്തുകളില്‍ നീണ്ട നിര തന്നെയായിരുന്നു. പിന്നീട് തിരക്ക് കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും തിരക്കനുഭവപ്പെട്ടു. കൊവിഡ് രോഗികളും സമ്പര്‍ക്കത്തില്‍പ്പെട്ടവരും വോട്ടുചെയ്യാനെത്തിയിരുന്നു.
തളിക്കുളത്ത് മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ വോട്ടിങ്ങ് മെഷീന് തകരാറിലായത് വോട്ടെടുപ്പ് തടസപ്പെടുത്തി. മൂന്നാംവാര്‍ഡിലെ രണ്ടാം ബൂത്തില്‍ രണ്ടുതവണയാണ് മെഷീന് കേടായത്. രാവിലെ എട്ടരയോടെ കേടു വന്ന മെഷീന് മുക്കാല്‍ മണിക്കൂറെടുത്ത് ശരിയാക്കി വോട്ടിങ് തുടര്‍ന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കേടുവന്നു. ഒരു മണിക്കൂറോളം വീണ്ടും തടസപ്പെട്ടെങ്കിലും മറ്റൊരു മെഷീന് എത്തിച്ച് പോളിങ് തുടരുകയായിരുന്നു. അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് മെഷീന് സ്ക്രൂ ഇളകി പ്രവര്‍ത്തിക്കാതായത്. മുക്കാല്‍ മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് മെഷീന് കേടുതീര്‍ത്ത് വോട്ടെടുപ്പ് പുനരാരംഭിച്ചു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
നഗരസഭ 13-ാം വാര്‍ഡില്‍ വോട്ടിങ് സമയം നീണ്ടതോടെ സ്ലിപ്പുകള്‍ കീറിയെറിഞ്ഞ് വോട്ടര്‍മാര്‍ മടങ്ങി. രാവിലെ എട്ടിനെത്തിയവര് വോട്ട് ചെയ്ത് പുറത്തിറങ്ങിയത് പന്ത്രണ്ടോടെ. വോട്ടിങ്ങ് ഇഴഞ്ഞുനീങ്ങിയതോടെയായിരുന്നു സ്ലിപ്പുകള്‍ കീറിയെറിഞ്ഞുള്ള പ്രതിഷേധം. പ്രചാരണത്തിലെ വാശി തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.
Also Read: മന്ത്രി എ സി മൊയ്തീന് 6.55 ന് വോട്ടുചെയ്തുവെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി, ഉടൻ നല്കാൻ നിര്‍ദേശം
സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നഗരസഭയില്‍ വിഐപി മത്സരം നടക്കുന്ന അഞ്ചാം വാര്‍ഡില്‍ അഞ്ച് സ്ഥാനാര്‍ഥികളും നിരന്നിരുന്നതും വോട്ടര്‍മാര്‍ക്ക് കൗതുകമായി. കൊവിഡ് നിരീക്ഷണത്തിലുള്ളവരും രോഗികളും മൂന്നാം വാര്‍ഡിലും 15-ാം വാര്‍ഡിലും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് കമല്‍ കുടുംബസമേതം ജെടിഎസ് ബൂത്തില്‍ വോട്ട്ചെയ്തു. ജെടിഎസ് ബൂത്തിന് മുന്നില്‍ തിരക്കനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സിഐ പി കെ പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ആളുകളെ മാറ്റുന്നതിനിടയില്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടന്നു. നഗരസഭയിലെ 44 വാര്‍ഡുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
എറിയാട് പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന നാലാം വാര്‍ഡില്‍ രാവിലെ വോട്ടിങ് മെഷീന് തകരായായെങ്കിലും ഉടന്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു. എറിയാട് പഞ്ചായത്തില്‍ ഇത്തവണ വനിത ബൂത്തുകള്‍ ഇല്ലാതിരുന്നതും പ്രത്യേകതയാണ്. എറിയാട് എഎംയുപി സ്കൂളില്‍ രാവിലെതന്നെ വലിയ തിരക്കാണനുഭവപ്പെട്ടത്. എടവിലങ്ങ് ഹയര്‍ സെക്കന്‍ഡറി ബൂത്തില്‍ സദാസമയവും വലിയ തിരക്കായിരുന്നു. ശ്രീനാരായണപുരം പഞ്ചായത്തില്‍ കനത്ത പോളിങാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. വാസുദേവ വിലാസം ബൂത്തിലും പാപ്പിനിവട്ടം എല്‍പി സ്കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ചു.
മതിലകം പഞ്ചായത്തില്‍ രാവിലെ മുതല്‍ വോട്ടു ചെയ്യാനെത്തിയവരുടെ വലിയ നിരയായിരുന്നു. കയ്പമംഗലം പഞ്ചായത്തിലെ വോട്ടിങ്ങിലും വാശിയും വീറും നിഴലിച്ചു. എടത്തിരുത്തി പഞ്ചായത്തില്‍ പൊതുവേ സമാധാനപരമായിരുന്നു. വോട്ടെടുപ്പ് ചൂലൂരിലെ ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറായങ്കിലും ഉടനെ പരിഹരിച്ചു വോട്ടിങ്ങ് തുടര്‍ന്നു. 15-ാം വാര്‍ഡില്‍ പോള്‍ ചെയ്ത വോട്ടില്‍ ഒരു വോട്ട് കുറവാണ് പോളിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. നവവധു കതിര്‍മണ്ഡപത്തില്‍ നിന്ന് വോട്ട് ചെയ്യാനായി പൈനൂര്‍ ബൂത്തിലെത്തി. പുളി ശാലി വീട്ടില്‍ ബാബു- ഷാജി ദമ്പതികളുടെ മകള്‍ ജിബിയും ആറാട്ടുപുഴ സ്വദേശി വരന് വിനീഷുമാണ് വിവാഹ വസ്ത്രത്തില്‍ പോളിങ് ബൂത്തിലെത്തിയത്.
Also Read: കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന് രാമവര്‍മ രാജ: ഓര്‍മയായത് പുരോഗമന ആശയങ്ങളെ പ്രണയിച്ച വലിയ തമ്പുരാന്
പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് തടസപ്പെട്ടു
പോളിങിനിടെ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ച് മിന്നല്‍ വേഗത്തില്‍ വോട്ടിങ് പുനരാരംഭിച്ചു. കാര്യമായ പ്രശ്നങ്ങള്‍ എവിടെയുമുണ്ടായില്ല. എരുമപ്പെട്ടി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ബൂത്ത് ഒന്നില്‍ (എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍) വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വോട്ടിങ് ചിഹ്നത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ നിര്‍ത്തിവെച്ച വോട്ടെടുപ്പ് തകരാര്‍ പരിഹരിച്ച് പുനരാരംഭിച്ചു.
കടങ്ങോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ 2-ാം ബൂത്ത് എയ്യാല്‍ നിര്‍മ്മലമാതാ സ്കൂളിലും വോട്ടിങ് യന്ത്രം തകരാറിലായി. വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ യന്ത്രതകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് പത്താം വാര്‍ഡിലെ 2-ാം നമ്പര്‍ ബൂത്ത് വെള്ളത്തേരിയില്‍ വോട്ടിങ് യന്ത്രത്തിൻ്റെ തകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് നടപടികള്‍ ആരംഭിച്ചത്. വേലൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് ബൂത്ത് ഒന്നിലും (പ്രാഥമികാരോഗ്യകേന്ദ്രം) 10 മിനിട്ട് വോട്ടിങ് യന്ത്രം തകരാറിലായി. രണ്ടിടത്തും തകരാര്‍ പരിഹരിച്ച് അര മണിക്കൂറിനുള്ളില്‍ വോട്ടെടുപ്പ് പുനഃരാരംഭിച്ചു. ചിലയിടത്ത് വോട്ടര്‍മാര്‍ ക്ഷുഭിതരായെങ്കിലും അധികൃതര്‍ സമാധാനിപ്പിച്ച് പ്രശ്നം തീര്‍ത്തു.
കിഴക്കുമ്പാട്ടുകര ഡിവിഷനില്‍ നിര്‍മലമാതാ സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണത്തിനു വേണ്ടി ഒന്നര മണിക്കൂറോളം പോളിങ് നിര്ത്തിവെച്ചെന്നു പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി കളലക്ടറെ ബന്ധപ്പെട്ട ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. പലരും വോട്ടുചെയ്യാതെ മടങ്ങിയെന്ന് പരാതിയുണ്ട്.
മുല്ലശേരി പഞ്ചായത്തിലെ വാര്‍ഡ് ഒൻപതില്‍ മോക്പോള്‍ തുടങ്ങിയ ഉടനെ ബട്ടണ്‍ കേടായി യന്ത്രം പ്രവര്‍ത്തനം നിലച്ചു. യന്ത്രം മാറ്റിയതിനുശേഷം പോളിങ് ആരംഭിച്ചു. പാവറട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ സെൻ്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം ബൂത്തിലും തകരാറിലായ മെഷീന് അര മണിക്കൂര്‍ പോളിങ്ങിന് തടസമായി. വാര്‍ഡ് എട്ടിലെ പെരിങ്ങാട് ദേവാലത്തിലെ ബൂത്തില്‍ 15 മിനിട്ടും ഒൻപതാം വാര്‍ഡില്‍ എഎംഎല്‍പി സ്കൂളില്‍ അരമണിക്കൂറും യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. വാര്‍ഡ് 13 ലെ എംഎഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് ബൂത്തില്‍ രാവിലെ എട്ടിനും 11 നും ഇടയില്‍ മൂന്നുതവണ തകരാറിലായ മെഷീന് സെക്ടറല്‍ ഓഫീസര്‍ സീന പി ശ്രീധറിൻ്റെ നേതൃത്വത്തില്‍ ശരിയാക്കിയെങ്കിലും നാലാം തവണയും തകരാറിലായതോടെ പുതിയത് സ്ഥാപിച്ച് നിര്‍ത്തിവെച്ച വോട്ടിങ്ങ് പുനരാരംഭിച്ചു. 13 -ാം വാര്‍ഡിലെ വോട്ടെടുപ്പ് വളരെ സാവധാനമായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി. രണ്ട് മണിക്കൂറിലധികം കാത്തുനിന്നാണ് വോട്ട് ചെയ്യാനായത്.
Also Read: നാട്ടികയില്‍ ടാങ്കര്‍ ലോറിയും കാറും ബൈക്കും കൂട്ടി ഇടിച്ചു: ഒരാള്‍ മരിച്ചു
ചേലക്കര മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടിങ് സമാധാനപരമായി നടന്നു. ചേലക്കര പഞ്ചായത്ത് പത്താം വാര്‍ഡില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ രണ്ടാം ബൂത്തില്‍ ആദ്യ വോട്ടോടുകൂടി വോട്ടിങ് യന്ത്രം തകരാറായി. രണ്ടു മണിക്കൂര്‍ വൈകി ഒൻപതോടു കൂടിയാണ് തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചത്. തോന്നൂര്‍ക്കര, തിരുവില്വമല, വെങ്ങാനെല്ലൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ഉണ്ടായെങ്കിലും അധികം താമസിയാതെ പരിഹരിക്കപ്പെട്ടു രാവിലെ മുതല്‍ ഉച്ചവരെയും പല ബൂത്തുകളില്‍ നീണ്ട നിര തന്നെയായിരുന്നു. പിന്നീട് തിരക്ക് കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും തിരക്കനുഭവപ്പെട്ടു. കൊവിഡ് രോഗികളും സമ്പര്‍ക്കത്തില്‍പ്പെട്ടവരും വോട്ടുചെയ്യാനെത്തിയിരുന്നു.
തളിക്കുളത്ത് മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ വോട്ടിങ്ങ് മെഷീന് തകരാറിലായത് വോട്ടെടുപ്പ് തടസപ്പെടുത്തി. മൂന്നാംവാര്‍ഡിലെ രണ്ടാം ബൂത്തില്‍ രണ്ടുതവണയാണ് മെഷീന് കേടായത്. രാവിലെ എട്ടരയോടെ കേടു വന്ന മെഷീന് മുക്കാല്‍ മണിക്കൂറെടുത്ത് ശരിയാക്കി വോട്ടിങ് തുടര്‍ന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കേടുവന്നു. ഒരു മണിക്കൂറോളം വീണ്ടും തടസപ്പെട്ടെങ്കിലും മറ്റൊരു മെഷീന് എത്തിച്ച് പോളിങ് തുടരുകയായിരുന്നു. അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് മെഷീന് സ്ക്രൂ ഇളകി പ്രവര്‍ത്തിക്കാതായത്. മുക്കാല്‍ മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് മെഷീന് കേടുതീര്‍ത്ത് വോട്ടെടുപ്പ് പുനരാരംഭിച്ചു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ