തൃശൂര്‍ ജില്ലയില്‍ മഴ രൂക്ഷം; ഗുരുവായൂരിലും കുന്നംകുളത്തും വെള്ളക്കെട്ട്, വീഡിയോ കാണാം
തൃശൂരിൽ മഴ രൂക്ഷമായതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. കുന്നംകുളത്തും ഗുരുവായൂരിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. സബ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
ഹൈലൈറ്റ്:
- തൃശൂരിൽ മഴ രൂക്ഷം.
- കുന്നംകുളത്തും ഗുരുവായൂരിലും വെള്ളക്കെട്ട് രൂക്ഷം.
- വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ രൂക്ഷം. മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയെ തുടര്‍ന്ന് കുന്നംകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ അതിശക്തമായ മഴയിലാണ് നഗരത്തിലെ പ്രധാന സബ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയത്. പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഭാവന തിയറ്റര്‍ റോഡില്‍ വെള്ളക്കെട്ട് ശക്തമാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയേറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. വെള്ളം ഒഴുകി പോകാനുള്ള കൃത്യമായ സംവിധാനമില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. കാലകാലങ്ങളില്‍ മഴക്കാലത്ത് ഉയരുന്ന പരാതിയാണെങ്കിലും ഇതിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. കൈതോടുകളും, മറ്റും അടഞ്ഞിരിക്കുന്നതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ പോകുന്നത്. മഴ കുറയുന്ന പക്ഷം അധികാരികള്‍ ഇടപെട്ട് അതിവേഗം പ്രശ്‌നപരിഹാരത്തിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പുതിയ ബസ് സ്റ്റാൻഡിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ടങ്കിലും മഴ ശക്തി കുറഞ്ഞതോടെ വെള്ളം ഒഴുകി പോകുന്നുണ്ട്.
യൂണിറ്റി ആശുപത്രി പരിസരം, മൈത്രി നഗര്‍, ടൗണിലെ നെഹ്‌റുനഗര്‍ എന്നിവടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വാഴാനി ഡാം തുറന്നതോടെ കേച്ചേരി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതു കാരണം ചൂണ്ടല്‍പാടത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. റോഡിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടില്ല. മഴുവഞ്ചേരി എനെല്ലൂര്‍ റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഇതു കാരണം വാഹന ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഇന്ന് അവധി ദിവസമായതിനാല്‍ വാഹന തിരക്ക് കുറവായിരുന്നു.
ഗുരുവായൂരില്‍ വെള്ളക്കെട്ട് രൂക്ഷം
ഗുരുവായൂരില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോടികള്‍ ചെലവിട്ട അമൃത് പദ്ധതി തികഞ്ഞ പരാജയമാണെന്ന ആരോപണം ശക്തമാകുകയാണ്. ചാറ്റല്‍ മഴയത്ത് പോലും ഗുരുവായൂരില്‍ വെള്ളക്കെട്ട് തീവ്രമാണ്. മമ്മിയൂര്‍ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡില്‍ മഴ പെയ്താല്‍ മുട്ടോളം വെള്ളം ഉയരും. ചൊവ്വല്ലൂര്‍ പടി തിരിവ്, മാണിക്കത്തുപടി, അങ്ങാടിത്താഴം, പഞ്ചാരമുക്ക് തുടങ്ങിയ മേഖലകളിലും സമാന അവസ്ഥയാണ്. റോഡില്‍ വെള്ളം ഉയരുന്നതോടെ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നുണ്ട്.
ഓരോ മഴയത്തും ലക്ഷങ്ങളാണ് വ്യാപാരികള്‍ക്ക് നഷ്ടമാകുന്നത്. ഗതാഗത സംവിധാനവും താറുമാറാകും. ഇത് പരിഹരിക്കാനാണ് രണ്ട് വര്‍ഷം മുമ്പ് 203 കോടിയോളം ചെലവിട്ട് അമൃത് പദ്ധതിക്ക് തുടക്കം കുറിച്ചത്. കാന, കുളം നിര്‍മ്മാണങ്ങള്‍ക്ക് പ്രത്യേകമായിട്ടാണ് ഈ ഫണ്ട് ചിലവഴിച്ചത്. കോടികള്‍ ചിവഴിച്ചിട്ടും വെള്ളകെട്ടിന് പരിഹാരം കാണാനാകാത്തതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പുതിയ ബസ് സ്റ്റാൻഡിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ടങ്കിലും മഴ ശക്തി കുറഞ്ഞതോടെ വെള്ളം ഒഴുകി പോകുന്നുണ്ട്.
യൂണിറ്റി ആശുപത്രി പരിസരം, മൈത്രി നഗര്‍, ടൗണിലെ നെഹ്‌റുനഗര്‍ എന്നിവടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വാഴാനി ഡാം തുറന്നതോടെ കേച്ചേരി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതു കാരണം ചൂണ്ടല്‍പാടത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. റോഡിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടില്ല. മഴുവഞ്ചേരി എനെല്ലൂര്‍ റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഇതു കാരണം വാഹന ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഇന്ന് അവധി ദിവസമായതിനാല്‍ വാഹന തിരക്ക് കുറവായിരുന്നു.
ഗുരുവായൂരില്‍ വെള്ളക്കെട്ട് രൂക്ഷം
ഗുരുവായൂരില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോടികള്‍ ചെലവിട്ട അമൃത് പദ്ധതി തികഞ്ഞ പരാജയമാണെന്ന ആരോപണം ശക്തമാകുകയാണ്. ചാറ്റല്‍ മഴയത്ത് പോലും ഗുരുവായൂരില്‍ വെള്ളക്കെട്ട് തീവ്രമാണ്. മമ്മിയൂര്‍ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡില്‍ മഴ പെയ്താല്‍ മുട്ടോളം വെള്ളം ഉയരും. ചൊവ്വല്ലൂര്‍ പടി തിരിവ്, മാണിക്കത്തുപടി, അങ്ങാടിത്താഴം, പഞ്ചാരമുക്ക് തുടങ്ങിയ മേഖലകളിലും സമാന അവസ്ഥയാണ്. റോഡില്‍ വെള്ളം ഉയരുന്നതോടെ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നുണ്ട്.
ഓരോ മഴയത്തും ലക്ഷങ്ങളാണ് വ്യാപാരികള്‍ക്ക് നഷ്ടമാകുന്നത്. ഗതാഗത സംവിധാനവും താറുമാറാകും. ഇത് പരിഹരിക്കാനാണ് രണ്ട് വര്‍ഷം മുമ്പ് 203 കോടിയോളം ചെലവിട്ട് അമൃത് പദ്ധതിക്ക് തുടക്കം കുറിച്ചത്. കാന, കുളം നിര്‍മ്മാണങ്ങള്‍ക്ക് പ്രത്യേകമായിട്ടാണ് ഈ ഫണ്ട് ചിലവഴിച്ചത്. കോടികള്‍ ചിവഴിച്ചിട്ടും വെള്ളകെട്ടിന് പരിഹാരം കാണാനാകാത്തതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ