ആപ്പ്ജില്ല

മങ്കി പോക്‌സ് നിസ്സാരമായി കണ്ടു, ആരോടും വിവരം പറഞ്ഞില്ല, യുവാവിന്‍റെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നാട്ടില്‍ കൊവിഡ് പ്രതിരോഘ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ് ഇദ്ദേഹം. തൃശൂരിലെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രോഗി അബോധാവസ്ഥയില്‍ ആയിരുന്നു.

Samayam Malayalam 2 Aug 2022, 8:24 am
പുന്നയൂര്‍:രാജ്യത്തെ ആദ്യ മങ്കി പോക്‌സ് മരണത്തില്‍ വിനയായത് രോഗത്തെ നിസ്സാരമായി കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍. അസുഖമാണെന്ന് അറിഞ്ഞിട്ടും നാട്ടിലെത്തി ചികിത്സ തേടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഒമ്പതുമാസം മുമ്പാണ് യുവാവ് യുഎഇയില്‍ ജോലിക്കു പോയത്.
Samayam Malayalam Monkey pox  times


Also Read: കണ്ണൂരിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

21 ന് നാട്ടിലെത്തിയശേഷം രോഗിയാണെന്ന വിവരം വീട്ടുകാരോടോ അടുത്ത സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുകയും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ കുഴഞ്ഞു വീണു. അപ്പോഴേക്കും അണുബാധ ശരീരമാകെ വ്യാപിച്ചിരുന്നു.

തൃശൂര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നാട്ടില്‍ കൊവിഡ് പ്രതിരോഘ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ് ഇദ്ദേഹം. തൃശൂരിലെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രോഗി അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ കൃത്യമായ രോഗനിര്‍ണയം നടക്കാതെ വന്നതായും ആരോപണമുണ്ട്.

Also Read: Ayman al-Zawahiri: അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി

ചാവക്കാട് കുരഞ്ഞിയൂര്‍ ആനക്കോട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹഫീസ് (22) കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുനെ വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ സ്ഥിരീകരണം ഉണ്ടായതിനെ തുടര്‍ന്നാണ് പുനെയില്‍ വീണ്ടും പരിശോധിച്ചത്. യുഎഇയില്‍ നിന്ന് ഒരാള്‍ അയച്ച വാട്‌സാപ്പ് സന്ദേശം ആശുപത്രി അധികൃതരെ കാണിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍ സാംപിള്‍ ശേഖരിച്ച് ഡിഎംഒ ഓഫിസിലെത്തിച്ചു. സ്ഥിരീകരണം ഉണ്ടായതിനെ തുടര്‍ന്ന് യുവാവുമായി സമ്പര്‍ക്കമുണ്ടായ 22 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല.

Also Read: കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കഴിഞ്ഞ 21 നാണ് യുഎഇയില്‍ നിന്ന് യുവാവ് എത്തിയത്. നാട്ടില്‍ വൈദ്യപരിശോധന തേടണമെന്ന നിര്‍ദേശവും നല്‍കിയാണ് അവിടെ നിന്ന് അയച്ചത്. എന്നാല്‍, നാട്ടിലെത്തിയ ശേഷം പരിശോധനാ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് ഉള്‍പ്പെടെ യുവാവ് മറച്ചുവെച്ചെന്ന് പറയുന്നു. ഇടയ്ക്ക് പനി വന്നെങ്കിലും അതെല്ലാം നിസാരമായി കണ്ടത് കുഴപ്പമായി. ബുധനാഴ്ച രോഗം മൂര്‍ച്ഛിച്ചതിനു ശേഷം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം ചാവക്കാടും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്