ആപ്പ്ജില്ല

പോര്‍ക്കുളം പഞ്ചായത്തില്‍ തുടര്‍ ഭരണമെന്ന് സിപിഎം; വികസനം എണ്ണി എണ്ണി പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്, പ്രളയ വെള്ളം തടയാന്‍ കഴിഞ്ഞോയെന്ന് കോണ്‍ഗ്രസ്!!

അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മിച്ചു. കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് രണ്ട് കമ്യൂണിറ്റി ഹാളുള്ള ഏക പഞ്ചായത്താണ് പോര്‍ക്കുളം.

Samayam Malayalam 24 Nov 2020, 12:38 pm
തൃശൂര്‍: വികസനത്തിലൂടെ തുടര്‍ ഭരണമുണ്ടാകുമെന്ന് മുന്‍ പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം. നേതാവുമായ ഓമന ബാബു. വികസന വിരുദ്ധരുടെ ഭരണം അവസാനിച്ചെന്ന് മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ പ്രമോദ്. കുന്നംകുളത്ത് സംഘടിപ്പിച്ച ജനകീയം 2020 പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ഇരുവരും. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് മിഷനുകളിലൂടെ വികസനം ഉറപ്പു വരുത്താന്‍ കഴിഞ്ഞതായി ഓമന ബാബു പറഞ്ഞു.
Samayam Malayalam janakeeyam 2020 debate program in porkulam panchayat
പോര്‍ക്കുളം പഞ്ചായത്തില്‍ തുടര്‍ ഭരണമെന്ന് സിപിഎം; വികസനം എണ്ണി എണ്ണി പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്, പ്രളയ വെള്ളം തടയാന്‍ കഴിഞ്ഞോയെന്ന് കോണ്‍ഗ്രസ്!!


​ലൈഫ് പദ്ധതിയില്‍ 72 വീടുകള്‍

മാലിന്യ സംസ്‌കരണത്തിലൂടെ പഞ്ചായത്തിന് ശുചിത്വ പദവി നേടിയെടുക്കാന്‍ കഴിഞ്ഞു. റോഡുകളുടെയും തോടുകളുടെയും സംരക്ഷണം ഉറപ്പാക്കി. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. പച്ചക്കറി കൃഷിക്ക് ഗ്രോ ബാഗുകള്‍ വീടുകളില്‍ വിതരണം ചെയ്തു. ലൈഫ് പദ്ധതിയില്‍ 72 വീടുകള്‍ നിര്‍മിച്ചു നല്‍കി. കലശമല ഇക്കോ ടൂറിസം പദ്ധതി സര്‍ക്കാരുമായി സഹകരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മിച്ചു. കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് രണ്ട് കമ്യൂണിറ്റി ഹാളുള്ള ഏക പഞ്ചായത്താണ് പോര്‍ക്കുളം.

​കേരളത്തിന് മാതൃകയായി കുടുംബശ്രീ

ഓഫീസുകളില്‍ സോളാര്‍ വൈദ്യുതി സ്ഥാപിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനം കേരളത്തിന് മാതൃകയാക്കാന്‍ കഴിഞ്ഞു വെന്നത് അഭിമാന നേട്ടമാണെന്ന് ഓമന ബാബു സൂചിപ്പിച്ചു. വികസന വിരുദ്ധതയാണ് സിപിഎം. ഭരണത്തില്‍ നടന്നതെന്ന് കോണ്‍ഗ്രസ് അംഗം പ്രമോദ് പറഞ്ഞു. കാര്‍ഷിക മേഖലക്കുള്ള എല്ലാ ആനുകൂല്യങ്ങളും പഞ്ചായത്ത് ഭരണസമിതി വെട്ടിക്കുറച്ചു. പഞ്ചായത്ത് ഭൂമി പല വകുപ്പുകളിലേക്ക് കൈമാറി. വിപണന കേന്ദ്രം ആരംഭിച്ച് പഞ്ചായത്ത് കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയിരിക്കുകയാണ്.

​കമ്യൂണിറ്റി കിച്ചനെ കമ്യൂണിസ്റ്റ് കിച്ചനാക്കി

പ്രളയ വെള്ളം തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പുറംപോക്ക് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. ലൈഫ് പദ്ധതിയില്‍ കേവലം 34 വീടുകള്‍ മാത്രമാണ് നിര്‍മിച്ചത്. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു. സിപിഎം ഭരണ സമിതി ലോക്ക് ഡൗണ്‍ കാലത്തെ കമ്യൂണിറ്റി കിച്ചനെ കമ്യൂണിസ്റ്റ് കിച്ചനാക്കി മാറ്റി. സോളാര്‍ വൈദ്യുതി പ്രവര്‍ത്തനം തകര്‍ച്ചയിലാണ്. പഞ്ചായത്തില്‍ കുടിവെള്ള രൂക്ഷത നിലനില്‍ക്കുന്നു. ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനവും തടസപ്പെട്ടു കിടക്കുകയാണ്. പഞ്ചായത്തില്‍ യു.ഡി.എഫ്. ഭരണം വരുമെന്നും പ്രമോദ് അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്