ആപ്പ്ജില്ല

കൊടകര കേസ് മുക്കിയത് മോദി - പിണറായി കൂടിക്കാഴ്ചയോ?

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ കൂടിക്കാഴ്ചയിലാണ് കൊടകര കേസ് മുങ്ങിപ്പോയത് എന്ന ആരോപണവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

Samayam Malayalam 16 Jul 2021, 3:27 pm
തൃശൂര്‍: ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുള്ള കാര്യമാണ്. കൊടകര കേസില്‍ സംസ്ഥാനം ഭരിക്കുന്ന സി പി എമ്മും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും തമ്മില്‍ ഒത്തുകളി നടക്കുന്നു എന്ന്. എന്നാല്‍ വടകര എം പി കെ മുരളീധരന്‍ അക്കാര്യം തുറന്ന് തന്നെ പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ കൂടിക്കാഴ്ചയിലാണ് കൊടകര കേസ് മുങ്ങിപ്പോയത് എന്ന ആരോപണവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
Samayam Malayalam k muraleedharan alleged that narendra modi pinarayi vijayan helps bjp in kodakara case
കൊടകര കേസ് മുക്കിയത് മോദി - പിണറായി കൂടിക്കാഴ്ചയോ?


തുറന്നടിച്ച് മുരളി

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'ഈ കൂടികാഴ്ച കേരളത്തിലെ ബി ജെ പിക്ക് ഉണ്ടാക്കിയ ഗുണം ചെറുതല്ല. കൊടകര മുങ്ങി. സുരേന്ദ്രന്‍ വെറുതെയല്ല വെല്ലുവിളിച്ചത്. കൊടുക്കല്‍ വാങ്ങല്‍ തുടരും ഇനി ആയങ്കിമാരും

തില്ലങ്കേരിമാരും നൈസായിട്ട് ഊരും. കാത്തിരുന്നു കാണാം. - മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയും പിണറായി വിജയനും ഒരുമിച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രം സഹിതമാണ് മുരളീധരന്റെ പോസ്റ്റ്.

എന്താണ് സത്യാവസ്ഥ

കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഇല്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ ഈ പ്രതികരണം. പണത്തിന്റെ ഉറവിടത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കിലും അത് അന്വേഷിക്കേണ്ടത് ഇഡിയാണ് എന്നാണ് കേരള പോലീസിന്റെ നിലപാട്. സാക്ഷിപ്പട്ടികയില്‍ പോലും ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ ഇല്ല. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 19 നേതാക്കളെയാണ് ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്.

ഹൈക്കോടതിക്കും തൃപ്തിയില്ല

കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി പല കോണുകളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതിയും കൃത്യമായ അതൃപ്തി ഇന്ന് പ്രകടമാക്കിയിട്ടുണ്ട്. ഈ കേസില്‍ നിഗൂഡതയുണ്ട് എന്നും പലതും പുറത്ത് വരാനുണ്ട് എന്നുമാണ് ഹൈക്കോടതി നിരീക്ഷണം. മുന്‍കൂട്ടി നടപ്പാക്കിയ പദ്ധതിയാണ് ഇതെന്നും പെട്ടെന്നുണ്ടായ ഒരു സംഭവമല്ല ഇതെന്നും ഹൈക്കോടതി പറയുന്നു.

എന്താണ് കൊടകര കേസ്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി തൃശൂരിലെ കൊടകരയില്‍ വെച്ച് മൂന്നരക്കോടി രൂപ കാറപടം സൃഷ്ടിച്ച് കവര്‍ന്നെടുത്തു എന്നതാണ് കേസ്. ഇതില്‍ 1.4 കോടി രൂപ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നതാണ് ഈ പണമെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 25 ലക്ഷം രൂപ നഷ്ടമായി എന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് മൂന്നരക്കോടിയില്‍ എത്തി നില്‍ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്