ആപ്പ്ജില്ല

എല്‍ഡിഎഫ് കോട്ടയില്‍ ഇത്തവണ മത്സരം പ്രവചനാതീതം; മതിലകം പിടിക്കാന്‍ കച്ചമുറുക്കി ബിജെപിയും യുഡിഎഫും

പതിനഞ്ചംഗ പഞ്ചായത്തില്‍ കഴിഞ്ഞ തവണ സിപിഎം പതിനൊന്ന്, സിപിഐ മൂന്ന്, വെല്‍ഫയര്‍ പാര്‍ട്ടി ഒന്ന്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചരിത്രത്തിലാദ്യമായി വെല്‍ഫെയര്‍ പാര്‍ട്ടി ജയിച്ച് കയറിയതും കഴിഞ്ഞ തവണയായിരുന്നു

| Edited by Samayam Desk | Lipi 24 Nov 2020, 12:43 pm
Samayam Malayalam con-cpm-bjp
മതിലകത്ത് തീപാറും പോരാട്ടം


തൃശൂര്‍: കയ്പമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ചേരുന്നതാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധി. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിലായി പതിനഞ്ച് ഡിവിഷനുകളാണുള്ളത്. എറിയാട്, മതിലകം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് രൂപംകൊണ്ടത്. ബ്ലോക്ക് പഞ്ചായത്ത് രൂപീകരണം മുതല്‍ എല്‍ഡിഎഫിന്റെ ആധിപത്യമാണ്. മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം നേടുകയെന്നതാണ് പതിവ്.

പതിനഞ്ചംഗ പഞ്ചായത്തില്‍ കഴിഞ്ഞ തവണ സിപിഎം പതിനൊന്ന്, സിപിഐ മൂന്ന്, വെല്‍ഫയര്‍ പാര്‍ട്ടി ഒന്ന്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വെല്‍ഫയര്‍ പാര്‍ട്ടി ഇടതുപക്ഷത്തിന്റെ സഹകരണത്തോടെ ജയിച്ചു കയറി. എറിയാട് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയപ്പോള്‍ എല്‍ഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചങ്ങാത്തത്തിലായി.

Also Read: എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു? ബിജെപിയുടെ ലക്ഷ്യം ഇതാണ്... വിവി രാജേഷ് പറയുന്നു

എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ആരോപിച്ചിരുന്നത് അവര്‍ തമ്മില്‍ അന്തര്‍ധാര സജീവമായതിനാലാണ് രണ്ട് പത്രികകളും തള്ളിയതെന്നാണ്. ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫുമായാണ് കൂട്ടുകെട്ട്. എടവിലങ്ങ് ഡിവിഷനില്‍ വെല്‍ഫയര്‍ പാര്‍ട്ടി മത്സരിക്കുമെന്നാണ് സൂചന.

Also Read: 'നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും'; ബിജെപിക്ക് ആവേശമായി നടന്‍ കൃഷ്ണകുമാര്‍!

എല്‍ഡിഎഫിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുവാന്‍ യുഡിഎഫിനും ബിജെപിക്കും പെട്ടന്ന് സാധിക്കില്ല. എന്നാല്‍ ഇത്തവണ പല സീറ്റുകളിലും വിയര്‍പ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ പനങ്ങാട് ഡിവിഷനുള്‍പ്പടെ അഞ്ചോളം സീറ്റുകളില്‍ മത്സരം പ്രവചനാതീതമാണ്. വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫില്‍ എത്തിയതും മത്സരത്തിന്റെ വീറ് വര്‍ധിപ്പിക്കും.

എല്‍ഡിഎഫില്‍ പതിനൊന്നുസീറ്റില്‍ സിപിഎമ്മും, നാല് സീറ്റില്‍ സിപിഐയും മത്സരിക്കുന്നു. യുഡിഎഫില്‍ ലീഗ് രണ്ട് സീറ്റിലും വെല്‍ഫയര്‍ പാര്‍ട്ടി ഒരു സീറ്റിലും കോണ്‍ഗ്രസ് പന്ത്രണ്ട് സിറ്റിലും ജനവിധി തേടുമ്പോള്‍ എന്‍ഡിഎയില്‍ പതിനഞ്ച് സീറ്റിലും ബിജെപി മത്സരിക്കുന്നു.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്