ആപ്പ്ജില്ല

തൃശൂരിലെ പ്രധാനമാർക്കറ്റുകൾ അടച്ചു; പച്ചക്കറി ക്ഷാമം രൂക്ഷം, വില കുതിച്ചുയരുന്നു

നേരത്തെയും ശക്തൻ മാർക്കറ്റിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. പ്രധാന മാർക്കറ്റുകൾ അടച്ചതോടെ പച്ചക്കറി വില കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്

Lipi 28 Oct 2020, 8:29 am
തൃശൂര്‍: കൊവിഡ് പടരുന്നതോടെ നഗരത്തിലെ പ്രധാനമാര്‍ക്കറ്റുകള്‍ അടച്ചു. ഇതോടെ നഗരത്തില്‍ പച്ചക്കറിക്ഷാമം രൂക്ഷമായി. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ നഗരാതിര്‍ത്തികളില്‍ പച്ചക്കറി വിതരണം നടത്തിവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുദിവസത്തിനകം കൂടുതല്‍ ലോറികളെത്തും. അങ്ങാടിയിലെത്തുന്ന ലോറികള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കു പുറത്തു നിര്‍ത്തി കച്ചവടക്കാര്‍ക്കു വസ്തുക്കള്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Samayam Malayalam thrissur market
പ്രധാന മാർക്കറ്റുകൾ അടച്ചു


Also Read: മുതിർന്ന കോൺഗ്രസ് നേതാവ് എം പി ഭാസ്കരൻ നായർ അന്തരിച്ചു

ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നൂറിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് മാര്‍ക്കറ്റ് അടച്ചത്. മത്സ്യമാര്‍ക്കറ്റ്, ഇറച്ചി മാര്‍ക്കറ്റ് എന്നിവയും അടച്ചു. കൂടുതല്‍ പേരെ പരിശോധനകള്‍ക്കു വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ശക്തന്‍ മാര്‍ക്കറ്റില്‍ 400 ഓളം പച്ചക്കറി കടകളിലായി 2000ല്‍ പരം ജോലിക്കാരുണ്ട്. ശക്തന്‍ ക്ലസ്റ്ററില്‍ മുമ്പും രോഗവ്യാപനമുണ്ടായിരുന്നു.

Also Read: ഗുരുവായൂരിൽ ഏകാദശി വിളക്കുകള്‍ക്ക് തുടക്കം; ഇത്തവണ ചടങ്ങുകൾ മാത്രം, ഗുരുവായൂർ ഏകാദശി നവംബർ 25 ന്

പിന്നീട് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ജയ്ഹിന്ദ് മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും രോഗം പടര്‍ന്നതോടെ അടച്ചു. അരിയങ്ങാടി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകള്‍ സ്തംഭനത്തിലായതോടെ വ്യാപാരികള്‍ ബുദ്ധിമുട്ടിലായി. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണമുണ്ട്. പച്ചക്കറികള്‍ക്ക് പലയിടത്തും ക്ഷാമം അനുഭവപ്പെട്ടതോടെ വിലകള്‍ ഉയരുന്നതായി പരാതിയുമുണ്ട്. ചെറിയ ഉള്ളിക്ക് 120 രുപ വരെ വിലയുണ്ട്. സവാളയ്ക്ക് ഇന്നലെ പലയിടത്തും 90 രൂപ ഈടാക്കി. വെളുത്തുള്ളിക്ക് കിലോ ഗ്രാമിന് 180 രൂപയാണ് വില. ഉരുളക്കിഴങ്ങിന് 30 ല്‍ നിന്ന് 55 രൂപയായി വില ഉയർന്നു. കാരറ്റ് 60 ല്‍ നിന്നു 100 രൂപയായി. പച്ചമുളക് കിലോയ്ക്ക് 60ല്‍ നിന്നു 100 രൂപ. മുരിങ്ങക്കായ 60ല്‍ നിന്നു 100 ആയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്