തൃശൂർ : വിദ്യാർത്ഥികളുടെ അപകs മരണം ജോസഫ് സിനിമ മോഡൽ അയവ മാഫിയ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും യാഥാർത്ഥ്യം പുറത്തുവരണമെങ്കിൽ സിബിഐ കേസ്അന്വേഷിക്കണമെന്നും കാട്ടി പിതാവ് പുന്നയൂർ എടക്കര മൂത്തേടത്ത് ഉസ്മാൻ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. 2016 നവം 19 ന് രാത്രി 11.30ന് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത കാലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളായ ഉസ്മാൻ്റെ മകൻ നജീബുദ്ദീൻ(16), വന്നേരി കോരുവളപ്പിൽ ഹനീഫയുടെ മകൻ വാഹിദ് ( 16) എന്നിവർ മരിച്ചിരുന്നു.
Also Read: ജോയി അറക്കലിന്‍റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ സംസ്‌ക്കരിക്കും; അറക്കല്‍ പാലസിന് ചുറ്റും കര്‍ശന നിയന്ത്രണം
വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീൻ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഉസ്മാൻ ക്രൈം ബ്രാഞ്ച്, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ഉസ്മാൻ പറയുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ മുഖത്ത് മാത്രം മുറിപ്പാടുണ്ടായിരുന്ന തൻ്റെ മകൻ്റെ ശരീരത്തിൽ മരണശേഷം എട്ടോളംഓപ്പറേഷൻ ചെയ്ത പാടുകൾ എങ്ങനെ വന്നു എന്നാണ് ഉസ്മാൻ ചോദിക്കുന്നത്.
Also Read: കോട്ടയത്ത് വഴിയോരക്കച്ചവടം നിരോധിച്ചു; മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ, കർശന നിർദ്ദേശം
എന്നാൽ തെളിവായി ശേഖരിച്ച ഫോട്ടോകളും ഉസ്മാൻ്റെ സംശയങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് തങ്ങൾക്ക് അംഗീകരിക്കാനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി. ഇതു തന്നെയാണ് രണ്ടര വർഷം മുൻപ് കേസ് അന്വഷിച്ച തിരൂർ ഡിവൈഎസ്പിയും പറഞ്ഞതത്രെ.ഇതിൻ്റെ പിന്നിലുള്ളവർ സാമ്പത്തികമായും രാഷ്ട്രിയ മായും സ്വാധീനമുള്ളവരാണെന്നും ചില ഡോക്ടർമാർക്കും ഇതിൽ പങ്കുണ്ടെന്നും ഉസ്മാൻ ആരോപിക്കുന്നു. അതിനാൽ ഉന്നത ഏജൻസികൾ അന്വേഷിച്ചാലേ അപകട മരണത്തിൻ്റെ യാഥാർത്ഥ്യം പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: ജോയി അറക്കലിന്‍റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ സംസ്‌ക്കരിക്കും; അറക്കല്‍ പാലസിന് ചുറ്റും കര്‍ശന നിയന്ത്രണം
വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീൻ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഉസ്മാൻ ക്രൈം ബ്രാഞ്ച്, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ഉസ്മാൻ പറയുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ മുഖത്ത് മാത്രം മുറിപ്പാടുണ്ടായിരുന്ന തൻ്റെ മകൻ്റെ ശരീരത്തിൽ മരണശേഷം എട്ടോളംഓപ്പറേഷൻ ചെയ്ത പാടുകൾ എങ്ങനെ വന്നു എന്നാണ് ഉസ്മാൻ ചോദിക്കുന്നത്.
Also Read: കോട്ടയത്ത് വഴിയോരക്കച്ചവടം നിരോധിച്ചു; മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ, കർശന നിർദ്ദേശം
എന്നാൽ തെളിവായി ശേഖരിച്ച ഫോട്ടോകളും ഉസ്മാൻ്റെ സംശയങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് തങ്ങൾക്ക് അംഗീകരിക്കാനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി. ഇതു തന്നെയാണ് രണ്ടര വർഷം മുൻപ് കേസ് അന്വഷിച്ച തിരൂർ ഡിവൈഎസ്പിയും പറഞ്ഞതത്രെ.ഇതിൻ്റെ പിന്നിലുള്ളവർ സാമ്പത്തികമായും രാഷ്ട്രിയ മായും സ്വാധീനമുള്ളവരാണെന്നും ചില ഡോക്ടർമാർക്കും ഇതിൽ പങ്കുണ്ടെന്നും ഉസ്മാൻ ആരോപിക്കുന്നു. അതിനാൽ ഉന്നത ഏജൻസികൾ അന്വേഷിച്ചാലേ അപകട മരണത്തിൻ്റെ യാഥാർത്ഥ്യം പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.