ആപ്പ്ജില്ല

പ്രഭാത സവാരിക്കിടെ വാഹനമിടിച്ചു; ആഫ്രിക്കയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

പ്രഭാത സവാരിക്കിടെ വാഹനമിടിച്ചാണ് തൃശൂര്‍ സ്വദേശിയായ നിധിലിന്‍റെ മരണം.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 2 Mar 2023, 8:14 am
തൃശൂര്‍: ആഫ്രിക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ തൃക്കൂർ സ്വദേശി ഊളയ്ക്കൽ വിജയൻ മകൻ നിധിൽ (37) ആണ് മരിച്ചത്. ആഫ്രിക്കയിലെ ഉഗാണ്ടയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പ്രഭാത സവാരിക്കിടെ വാഹനമിടിക്കുകയായിരുന്നു. നിധിലിന്‍റെ മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തിക്കും.
Samayam Malayalam Nidhil
ആഫ്രിക്കയില്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശി നിധില്‍


തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Also Read: വയനാട്ടില്‍ കഴുകന്മാരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി; കണ്ടെത്തിയത് 209 ഇനം പക്ഷികളെ

സൂര്യാഘാതം: തൊഴിൽ സമയം പുന:ക്രമീകരിച്ചു

പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ തൊഴിലാളിക ൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്ന തിന് തൊഴിൽ സമയം പുനക്രമീകരിച്ചു. 2023 മാർച്ച്‌ 2 മുതൽ ഏപ്രിൽ 30 വരെയാണ് ക്രമീകരണം. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്ഥകൾ പ്രകാരമാണ് ലേബർ കമ്മിഷണറുടെ ഉത്തരവ്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തി. ഷിഫ്റ്റ്‌ അടിസ്ഥാന ത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല. ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോസ്‌മെന്റ്) പി. ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ലേബർ ഓഫീസർമാരും, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവർ അടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ചു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്