ആപ്പ്ജില്ല

അടി വസ്ത്രം വരെ അഴിപ്പിച്ച് ആലിന് മുകളില്‍ കയറ്റി; അതിഥി തൊഴിലാളികളുടെ പണവും ഫോണും അടക്കം അടിച്ചുമാറ്റി

ക്ഷേത്രത്തിലേക്ക് ആയതുകൊണ്ട് ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രം അടക്കം അഴിപ്പിച്ചു. തോര്‍ത്ത് മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്ക് തന്ത്രപൂര്‍വം കയറ്റുകയായിരുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 11 Jan 2023, 9:20 am
തൃപ്രയാര്‍: അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് മലയാളി. ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികളെ ആലിന് മുകളിലേക്ക് കയറ്റി മോഷണം നടത്തിയത്. നാല് അതിഥി തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്.
Samayam Malayalam banyan


Also Read: മെസിയും നെയ്മറും റൊണാള്‍ഡോയും നോക്കുകുത്തിയെപോലെ; ഖത്തറിലെ സ്‌റ്റേഡിയം വരെ പൊളിച്ചിട്ടും കട്ട് ഔട്ടുകള്‍ക്ക് അനക്കമില്ല

ഈ ആവശ്യം പറഞ്ഞു കൊണ്ട് അതിഥി തൊഴിലാളികളെ മലയാളിയായ ഒരാള്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചു. ക്ഷേത്രത്തിലേക്ക് ആയതുകൊണ്ട് ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രം അടക്കം അഴിപ്പിച്ചു. തോര്‍ത്ത് മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്ക് തന്ത്രപൂര്‍വം കയറ്റുകയായിരുന്നു.

ആലില പറിക്കുന്നതിനിടെ അതിഥി തൊഴിലാളികള്‍ താഴെക്ക് നോക്കിയപ്പോള്‍ ജോലിക്കെന്നു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന് മുങ്ങുന്നതായാണ് കണ്ടത്. ആലിനു മുകളില്‍ നിന്നും വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

Also Read: ക്ഷണിക്കാത്ത വിവാഹത്തിനെത്തി; ആഘോഷ തലേന്ന് ബാലികയെ ലാളിച്ച് 50കാരി കവര്‍ന്നത് ഒരു പവന്‍ സ്വര്‍ണ വള

വലപ്പാട് സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോണ്‍ നമ്പര്‍ നല്‍കി. എന്നാല്‍, അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. അതിഥി തൊഴിലാളികളെ കബളിപ്പിച്ചയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍: പരിശോധന കര്‍ശനമാക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ കലക്ടറുടെ നിർദേശിച്ചു. പമ്പിലെ ശൗചാലയ സൗകര്യങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ശൗചായങ്ങള്‍ തുറന്ന് കൊടുത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച് വിവിധ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും കലക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരിശോധനകൾ കൃത്യമായി നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പമ്പുകളിലെ ശൗചാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഓരോ മാസത്തിലും പരിശോധനകള്‍ നടന്നതായും ഓയില്‍ കമ്പനി പ്രതിനിധികള്‍ മറുപടി നല്‍കി.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ്, എസ്.ആര്‍ മാനേജര്‍ കെ നിതിന്‍, വിവിധ ഓയില്‍ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്