തൃശൂരിൽ സ്വകാര്യ ഹോട്ടലില്‍ യുവാവും യുവതിയും മരിച്ച നിലയില്‍
തൃശൂരിൽ സ്വകാര്യ ഹോട്ടലില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്, കല്ലൂർ സ്വദേശികളാണ് മരിച്ചത്. യുവാവിനെ തൂങ്ങിയ നിലയിലും യുവതിയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
Lipi 19 May 2022, 10:56 am
ഹൈലൈറ്റ്:
- യുവാവും യുവതിയും മരിച്ച നിലയിൽ.
- തൃശൂരിലെ ഹോട്ടൽ മുറിയിലാണ് സംഭവം.
- പാലക്കാട്, കല്ലൂർ സ്വദേശികളാണ് മരിച്ചത്.
തൃശൂർ (Thrissur): തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഒറവക്കാട്ടില്‍ ഗിരിദാസ് (39), കല്ലൂര്‍ സ്വദേശിനി അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗിരിദാസ് തൂങ്ങിയ നിലയിലും രിസ്മ കട്ടിലിൽ മരിച്ച നിലയിലുമാണ്. 16 നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന മംഗള എക്‌സ്പ്രസിൻ്റെ എന്‍ജിന്‍ വേര്‍പെട്ടു
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന എറണാകുളം-നിസാമുദീന്‍ മംഗള എക്‌സ്പ്രസിൻ്റെ എന്‍ജിന്‍ തൃശൂരിനും പൂങ്കുന്നം സ്റ്റേഷനുമിടയ്ക്ക് ബോഗിയില്‍ നിന്നു വേര്‍പെട്ടു. കുറച്ചുദൂരം തനിയെ നീങ്ങിയശേഷം നിന്നു. മറ്റ് അപകടങ്ങളില്ല. ട്രാക്ക് തെറ്റാതിരുന്നതും സമീപത്ത് മറ്റു ട്രെയിനുകളില്ലാത്തതും വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. വേഗം തീരെ കുറവായതും ആശ്വാസമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.47 നാണ് സംഭവം. ബന്ധം വേര്‍പെട്ട ശേഷം എന്‍ജിന്‍ 30 മീറ്ററോളം മുന്നോട്ടോടി. പെട്ടന്ന് ബോഗികള്‍ വലിയ കുലുക്കത്തോടെ നില്‍ക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ പലരും പരിഭ്രാന്തരായി. എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു 12617 നമ്പര്‍ ട്രെയിന്‍. എന്‍ജിനും ബോഗിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ് വേര്‍പെട്ടതാണ് കാരണം. 15 മിനിറ്റിനു ശേഷമാണ് എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര തുടങ്ങിയത്. സാങ്കേതികതകരാറിന്റെ കാരണം സംബന്ധിച്ച് റയില്‍വേ ഉന്നതതല അന്വേഷണം നടത്തും. വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അട്ടിമറി ശ്രമങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ട്രെയിന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം. പല യാത്രക്കാരും പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. ചെറിയ വേഗമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളത്താണ് എന്‍ജിനുമായി ബോഗികള്‍ ബന്ധിപ്പിക്കുന്നത്. തൃശൂര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശശീന്ദ്രനും സംഘവുമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലും പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തി.
Topic: Thrissur News, Thrissur Death, Thrissur Latest News
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന മംഗള എക്‌സ്പ്രസിൻ്റെ എന്‍ജിന്‍ വേര്‍പെട്ടു
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന എറണാകുളം-നിസാമുദീന്‍ മംഗള എക്‌സ്പ്രസിൻ്റെ എന്‍ജിന്‍ തൃശൂരിനും പൂങ്കുന്നം സ്റ്റേഷനുമിടയ്ക്ക് ബോഗിയില്‍ നിന്നു വേര്‍പെട്ടു. കുറച്ചുദൂരം തനിയെ നീങ്ങിയശേഷം നിന്നു. മറ്റ് അപകടങ്ങളില്ല. ട്രാക്ക് തെറ്റാതിരുന്നതും സമീപത്ത് മറ്റു ട്രെയിനുകളില്ലാത്തതും വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. വേഗം തീരെ കുറവായതും ആശ്വാസമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.47 നാണ് സംഭവം. ബന്ധം വേര്‍പെട്ട ശേഷം എന്‍ജിന്‍ 30 മീറ്ററോളം മുന്നോട്ടോടി. പെട്ടന്ന് ബോഗികള്‍ വലിയ കുലുക്കത്തോടെ നില്‍ക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ പലരും പരിഭ്രാന്തരായി. എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു 12617 നമ്പര്‍ ട്രെയിന്‍. എന്‍ജിനും ബോഗിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ് വേര്‍പെട്ടതാണ് കാരണം. 15 മിനിറ്റിനു ശേഷമാണ് എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര തുടങ്ങിയത്. സാങ്കേതികതകരാറിന്റെ കാരണം സംബന്ധിച്ച് റയില്‍വേ ഉന്നതതല അന്വേഷണം നടത്തും. വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അട്ടിമറി ശ്രമങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ട്രെയിന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം. പല യാത്രക്കാരും പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. ചെറിയ വേഗമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളത്താണ് എന്‍ജിനുമായി ബോഗികള്‍ ബന്ധിപ്പിക്കുന്നത്. തൃശൂര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശശീന്ദ്രനും സംഘവുമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലും പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തി.
Topic: Thrissur News, Thrissur Death, Thrissur Latest News