ആപ്പ്ജില്ല

തൃശൂരിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയ സംഭവം; മുത്തശിയെ കൊന്ന കേസിലെ പ്രതി പിടിയില്‍

മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ പിടികൂടി. അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ പ്രശാന്താണ് പിടിയിലായത്.

Samayam Malayalam 26 May 2020, 12:09 pm
തൃശൂര്‍: ചാലക്കുടിയിലേയും അന്നമനടയിലേയും സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഴിഞ്ഞ ഓഗസ്റ്റില്‍ വെസ്റ്റ് കൊരട്ടിയില്‍ അഞ്ചുഗ്രാം സ്വര്‍ണത്തിനു വേണ്ടി അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മംഗലശേരി കരയം പറമ്പത്ത് വീട്ടില്‍ ഗോവിന്ദ ചാമി എന്നറിയപ്പെടുന്ന പ്രശാന്തിനെ (32 വയസ്) ആണ് പിടികൂടിയത്.
Samayam Malayalam അറസ്റ്റ്


Also Read: ഉത്രയെ കടിപ്പിച്ച മൂര്‍ഖൻ പാമ്പിനെ പോസ്റ്റുമോര്‍ട്ടം ചെയ്യും! ദൃക്സാക്ഷികളില്ലാത്ത കേസ്... ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണ സംഘം

കഴിഞ്ഞ ദിവസം അന്നമനടയിലെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തിലായിരുന്നു അറസ്റ്റ്. വനിതാ ജീവനക്കാര്‍ മാത്രമുള്ള സമയം നോക്കി മുഖം മാസ്‌ക് ഉപയോഗിച്ച് മറച്ച ഒരു യുവാവ് സ്ഥാപനത്തിലെത്തി തന്റെ ഭാര്യയുടേതെന്ന വ്യാജേന മൂന്നു വളകള്‍ പണയം വെച്ചു. അസല്‍ സ്വര്‍ണ്ണത്തിനെ വെല്ലുന്ന തരത്തില്‍ നിര്‍മ്മിച്ച വളകള്‍ മാറ്റു പരിശോധിക്കാന്‍ വിദഗ്ധന്‍ സ്ഥലത്തുണ്ടായിരുന്നുമില്ല. തന്റെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് പണയം വെക്കുന്നതെന്ന് ജീവനക്കാരെ ധരിപ്പിച്ച ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്പരും വ്യാജമായിരുന്നു. യുവാവ് പണം വാങ്ങിപ്പോയി ഏറെ കഴിഞ്ഞ് സ്ഥാപനത്തിലെത്തിയ ഉടമ വിദഗ്ധന്റെ സഹായത്തോടെ മാറ്റ് പരിശോധിച്ചപ്പോഴാണ് വളകള്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്.

Also Read: പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ യാത്രയായി

ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച പരാതിയില്‍ അന്വേഷണത്തിനെത്തിയ സംഘം സ്ഥാപനത്തിലെത്തി നടത്തിയ വിശദമായ പരിശോധനയില്‍ മാസ്‌ക് ധരിച്ചെങ്കിലും യുവാവിന്റെ വലതു കൈയ്ക്ക് അംഗഭംഗമുണ്ടെന്നും നെറ്റിയില്‍ കുറിവരച്ചെന്നും കണ്ടെത്തി. ഈ സൂചനകള്‍ വെച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. വേറെയും മുക്കുപണ്ടങ്ങള്‍ പണയം വെച്ചെന്ന് പ്രതി സമ്മതിച്ചു. അമ്മൂമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട ആഷിക് എന്ന യുവാവിനൊപ്പമാണ് താന്‍ ഈ തട്ടിപ്പു തുടങ്ങിയതെന്നാണ് പ്രശാന്ത് അന്വേഷണ സംഘത്തിനോട് സമ്മതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രശാന്തിനെ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്റ് ചെയ്തു.

Also Read: ഹൃദയാഘാതം മൂലം കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു, മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്