ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവും മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നിൽ ചിക്കൻ സെൻ്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. Also Read: മമ്പറം ദിവാകരനെ പുറത്താക്കിയതെന്തിന്? വിശദീകരണവുമായി മാർട്ടിൻ ജോർജ്, വീഡിയോ കാണാം
ഇരുവരും ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിൻ്റെ കടയിൽ വച്ചാണ് മദ്യം കഴിച്ചിരുന്നത്. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിൻ്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് .വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇരുവരും ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിൻ്റെ കടയിൽ വച്ചാണ് മദ്യം കഴിച്ചിരുന്നത്. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിൻ്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് .വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ