തൃശൂർ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തതു ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അവരെ തോളിലേറ്റി ജയ് വിളിക്കുകയാണ് കോൺഗ്രസ് ചെയ്തത് എന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ ഗാന്ധിയുടെ ചിത്രവും കോൺഗ്രസ് തകർക്കും എന്നുള്ളത് വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ റോഡ് മോശമാണ്. മേലൂർ പാലപ്പിള്ളി നാലുകെട്ട് റോഡ് നിർമാണം നടത്തിയ കരാറുകാരനെ നീക്കിയതായും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് സമ്മതിക്കുന്നതായും പെരിങ്ങോട്ടുകര- കഞ്ഞാണി റോഡ് പ്രത്യേകം പരിഗണന നൽകി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ രാജനും ജില്ലാ കളക്ടർ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു.
ഓണത്തിനെ വരവേൽക്കാൻ ജില്ല ഒരുങ്ങുന്നു, സംഘാടക സമിതിയായി
കൊവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാൻ തൃശൂർ. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സെപ്റ്റംബർ ഏഴു മുതൽ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും.
ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ജില്ലയിലെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങൾ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടങ്ങളിൽ പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഓണാഘോഷം വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മന്ത്രിമാർ, മേയർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യരക്ഷാധികാരികളായും ജില്ലാ കളക്ടർ ഹരിത വി കുമാർ ജനറൽ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു. എംഎൽഎമാർ ചെയർമാൻമാരായി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഓണത്തിനെ വരവേൽക്കാൻ ജില്ല ഒരുങ്ങുന്നു, സംഘാടക സമിതിയായി
കൊവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാൻ തൃശൂർ. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സെപ്റ്റംബർ ഏഴു മുതൽ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും.
ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ജില്ലയിലെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങൾ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടങ്ങളിൽ പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഓണാഘോഷം വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മന്ത്രിമാർ, മേയർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യരക്ഷാധികാരികളായും ജില്ലാ കളക്ടർ ഹരിത വി കുമാർ ജനറൽ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു. എംഎൽഎമാർ ചെയർമാൻമാരായി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.