തൃശൂർ: തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയ്ക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇയാള്‍ റിസോര്‍ട്ടിന്റെ പേരിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി വിവരങ്ങള്‍. തൃശ്ശൂര്‍ അരിമ്പൂരിലെ റാണാസ് റിസോർട്ടിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ റിസോർട്ട് പൂട്ടി കൊടികുത്തി. അതിനിടെ തട്ടിപ്പിന് ഇരകളായ നൂറോളം നിക്ഷേപകർ ഇന്നലെ തൃശൂരിൽ യോഗം ചേർന്ന് സമരസമിക്ക് രൂപം നല്കി. മുഖ്യമന്ത്രി, ഡിജിപി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കൂട്ടപ്പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
ഇതിനിടെ റിസോര്‍ട്ട് തന്റേതാണെന്ന് വരുത്താനായി പേര് റാണാസ് റിസോര്‍ട്ട് എന്നാക്കുകയും ചെയ്തു. തുടര്‍ന്ന് റിസോര്‍ട്ട് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നിക്ഷേപകര്‍ക്കിടയിലും നാട്ടിലും പറഞ്ഞ് പ്രചരിപ്പിച്ചാണ് ഇയാള്‍ നിക്ഷേപം സ്വീകരിച്ചത്. ആദ്യ മാസത്തെ വാടക മാത്രം നല്കി പ്രവീണ്‍ റിസോര്‍ട് ഉടമകളേയും കബളിപ്പിച്ചു. അതേസമയം തട്ടിപ്പിന് ഇരകളായ നൂറോളം നിക്ഷേപകർ തൃശൂര്‍ ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേർന്ന യോഗത്തിൽ സമരസമിതിക്ക് രൂപം നൽകി. യോഗത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവും നിക്ഷേപകരുന്നയിച്ചു. കയ്യിൽ കിട്ടിയിട്ടും പിടികൂടാനാവാതിരുന്നത് പോലീസിൻറെ പിടിപ്പുകേടാണെന്നും പ്രവീൺ റാണയെ സഹായിക്കുകയായിരുന്നുവെന്നും നിക്ഷേപകര്‍ ആരോപിച്ചു. തുടർനടപടികൾ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും നിക്ഷേപകർ തീരുമാനിച്ചു. വിവിധ ജില്ലകളിൽ നിന്നായി പ്രവീൺ റാണ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ.
Read Latest Local News and Malayalam News
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം