ആപ്പ്ജില്ല

ആയിരത്തിന് മുകളില്‍ കുടകള്‍; നീണ്ട 44 വര്‍ഷം തൃശൂര്‍ പൂരത്തിന് കുട നിര്‍മിക്കുന്ന വസന്തന്‍ തന്നെ ഇപ്രാവശ്യവും ഒരുക്കും

44 വര്‍ഷമായി പൂരത്തിന് കുടയൊരുക്കുന്ന വസന്തന് തന്നെയാണ് ഇപ്രാവശ്യവും തൃശൂര്‍ പൂരത്തിന് കുട നിര്‍മിക്കാന്‍ ചുമതലയുള്ളത്. വ്യത്യസ്തവും കഴിഞ്ഞ തവണത്തേക്കാള്‍ മനോഹരവുമായ കുടകള്‍ ഉയരുമെന്നാണ് വസന്തന്‍റെ ഉറപ്പ്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 22 Apr 2023, 11:20 pm

ഹൈലൈറ്റ്:

  • രണ്ട് മാസം മുമ്പേ തുടങ്ങിയ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തി
  • 10,000 മീറ്റര്‍ തുണിയാണ് കുടക്കായി എത്തിച്ചത്
  • ഗുജറാത്തിലെ സൂറത്തില്‍ നിന്ന് നേരിട്ടെത്തിച്ച തുണി വെച്ചാണ് നിര്‍മാണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള കുട നിര്‍മാണം അന്തിമഘട്ടത്തിലെത്തി. വര്‍ണങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ വ്യത്യസ്‌തതകള്‍ കൂടി ചേര്‍ത്താണ് ഇത്തവണത്തെ കുട നിര്‍മാണം. കുടമാറ്റമാണ് പൂരം വര്‍ണ്ണത്തില്‍ നിറക്കുന്നത്. നിരന്നു നില്‍ക്കുന്ന ആനകള്‍ക്ക് മുകളില്‍ ഓരോ തവണയും കുടകള്‍ നിവര്‍ത്തുന്ന നിമിഷം പൂരപറമ്പിലുണ്ടാക്കുന്ന ഇളക്കം കുറച്ചൊന്നുമല്ല. പൂരം കെങ്കേമമാക്കാന്‍‍ കുടകള്‍ ഒരുങ്ങി കഴിഞ്ഞു.
Also Read: കോഴിക്കടയിൽ ദേശീയ പതാക, ചിക്കൻ വൃത്തിയാക്കുന്നതും പതാക കൊണ്ട്, യുവാവ് അറസ്റ്റിൽ

രണ്ട് മാസം മുമ്പേ തുടങ്ങിയ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി ആയിരത്തിന് മുകളില്‍ കുടകളാണ് തയ്യാറാക്കുന്നത്. 10,000 മീറ്റര്‍ തുണിയാണ് കുടക്കായി എത്തിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് നേരിട്ടെത്തിച്ച തുണി വെച്ചാണ് നിര്‍മാണം. 44 വര്‍ഷമായി പൂരത്തിന് കുടയൊരുക്കുന്ന വസന്തന് തന്നെയാണ് ചുമതല. വ്യത്യസ്തവും കഴിഞ്ഞ തവണത്തേക്കാള്‍ മനോഹരവുമായ കുടകള്‍ ഉയരുമെന്നാണ് വസന്തന്‍റെ ഉറപ്പ്. ഏപ്രില്‍ 30 നാണ് തൃശൂര്‍ പൂരം. മെയ് ഒന്നിന് ഉപചാര ചൊല്ലല്‍ നടക്കും.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഏലക്കാട് കാണാൻ ഇടുക്കിക്ക് പോകണ്ട; ആലപ്പുഴ ബീച്ചിൽ വന്നാൽ മതി

ആലപ്പുഴക്കാർക്ക് ഏലക്കാടുകൾ കാണണമെങ്കിൽ സാധാരണയായി ഏലപ്പാറയിലോ ഇടുക്കിയിലോ പോകണം. എന്നാൽ ഏപ്രിൽ 23 വരെ ആലപ്പുഴ ബീച്ചിലെത്തിയാൽ ഏലക്കാടുകൾ കാണാം. കാടിനുള്ളിൽ കുടിലും ഹൈറേഞ്ചിലെ തണുപ്പുമുണ്ട്. സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയിലെ ടൂറിസം വകുപ്പ് തീം സ്റ്റാളിലാണ് ഏലക്കാടുകൾ അതിൻറെ സ്വാഭാവികതയിൽ ഒരുക്കിയിരിക്കുന്നത്. കാസർകോട്ടെ സുരങ്കവും മറയൂരിലെ മുനിയറയും സ്റ്റാൾ സന്ദർശകർക്കായി അമ്പെയ്ത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയിൽ ഇത്തരം സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

സുരങ്കത്തിലൂടെ പ്രവേശിച്ചാണ് ഏലക്കാടുകളിലേക്കെത്തുന്നത്. കുന്നിൻ ചെരുവുകളിൽ വെള്ളം ശേഖരിക്കാനായി പ്രാചീന കാലത്ത് നിർമ്മിച്ച തുരങ്കങ്ങളാണ് സുരങ്കങ്ങൾ. സുരങ്കത്തിലും ഏലാക്കട്ടിൽ നിന്നുമൊക്കെ ഫോട്ടോയും റീൽസുമെടുക്കാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. അമ്പെയ്ത് ഉന്നം ഉറപ്പിക്കാനായി കുട്ടികളെ പോലെ തന്നെ മുതിർന്നവരും മത്സരിക്കുന്നു.

"സ്ഥലം പറയൂ സമ്മാനം നേടൂ" എന്ന മത്സരവും ടൂറിസം വകുപ്പിൻറെ സ്റ്റാളിൽ സംഘടിപിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഇവിടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കാം. തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് കെ.ടി.ഡി.സി. റിസോർട്ടിലെ സൗജന്യ താമസമാണ് സമ്മാനം.

കാരവാൻ ടൂറിസം, സ്ത്രീ സൗഹൃദ ടൂറിസം, അഗ്രി ടൂറിസം നെറ്റ്‌വർക്ക്, ഡെസ്റ്റിനേഷൻ ചലഞ്ച്, ഫുഡ്‌ സ്ട്രീറ്റ് പദ്ധതി, നൈറ്റ്‌ ലൈഫ് തുടങ്ങി ടൂറിസം വകുപ്പ് നടത്തുന്ന പുത്തൻ പദ്ധതികളുടെ വിവരണവും ഇവിടെയുണ്ട്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്