ആപ്പ്ജില്ല

ആദ്യ ശമ്പളവുമായി മടങ്ങിയ നഴ്സിന് ദാരുണാന്ത്യം, അസ്തമിച്ചത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ...

ഒരു മാസത്തെ സേവനത്തിന്‍റെ ആദ്യ ശബളം വാങ്ങി മെഡിക്കല്‍ കോളജിലെ ക്വേട്ടഴസ്സിലേക്ക് വരുമ്പോള്‍ ഉച്ചയക്ക് 12 30ന് വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ച് മുളംകുന്നത്ത് കാവ് എഫ്സിഐ യില്‍ നിന്നും അരി കയറ്റി വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു

Samayam Malayalam 11 Apr 2020, 8:21 am
തൃശൂർ : ആദ്യ ശബളം വാങ്ങി മെഡിക്കല്‍ കോളജിലേക്ക് ബൈക്കില്‍ വരികയായിരുന്ന കുന്ദംകുളം താലൂക്ക് ആശുപത്രിയിലെ നഴ്സായ യുവാവ് ലോറി ഇടിച്ച് മരിച്ചു ചേറ്റുവ തൊട്ടാപ്പ മാട് ആനാംകടവില്‍ വീട്ടില്‍ അബദുവിന്‍റെ മകന്‍ ആഷിഫ് (23) വിനെ ആണ് ദാരണാന്ത്യം ഉണ്ടായത് ത്യശൂര്‍ ഗവ നെഴസസ്സിംഗ് കോളജിലെ പഠനത്തിനെ ശേഷം ത്യശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Samayam Malayalam Ashraf


Also Read: ഇനി മാഹിയിലും രക്ഷയില്ല: ഇന്ധന വില കൂട്ടി; മദ്യത്തിനും വില ഉയർത്താൻ നീക്കം

ബോണ്ട് പ്രകാരം ജോലി ചെയ്ത് വരുന്നതിനെ ഇടയില്‍ കഴിഞ്ഞ മാസമാണ് കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ വങ്കുപ്പിന്‍റെ ആര്‍എസ്ബി വൈ യില്‍ ജോലി ലഭിച്ചത്. ഒരു മാസത്തെ സേവനത്തിന്‍റെ ആദ്യ ശബളം വാങ്ങി മെഡിക്കല്‍ കോളജിലെ ക്വേട്ടഴസ്സിലേക്ക് വരുമ്പോള്‍ ഉച്ചയക്ക് 12 30ന് വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ച് മുളംകുന്നത്ത് കാവ് എഫ്സിഐ യില്‍ നിന്നും അരി കയറ്റി വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടസഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ച്ത്. ത്യശൂര്‍ ഗവ നെഴസ്സിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയായ അന്‍ജു വാണ് ഏക സഹോദരി. അമ്മ ഷമീറ ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിള്‍ ഓഫിസിലെ ജീവനക്കാരിയാണ്. മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്