തൃശൂർ: തൃശൂർ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കാണികളെ ഒഴിവാക്കി തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുന്നതിന് ചർച്ചകൾ പുരോഗമിക്കുന്നു. കാണികളെ പൂർണമായി ഒഴിവാക്കി സംഘാടകരും ചടങ്ങിനു അവശ്യം വേണ്ട ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് ചടങ്ങുകൾ നടത്താനാണ് ആലോചന. ദൃശ്യ, മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തൽസമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കാനാണ് ശ്രമം. ദേവസ്വം പ്രതിനിധികളുമായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുകയാണ്. പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ശ്രമമുണ്ട്.
പൂരം നടത്തിപ്പിൽ വേണ്ട നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് ഈ മെഡിക്കൽ ബോർഡിന് നിർദേശിക്കാം. ആ നിർദേശങ്ങൾക്ക് അനുസരിച്ച ദേവസ്വങ്ങൾ ചടങ്ങുകൾ നടത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. വലിയ ആൾക്കൂട്ടം പൂരത്തിന് വന്നാൽ അത് കൊവിഡിന്റെ വൻ വ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. എന്നാൽ പൂരം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് നിലപാട് മയപ്പെടുത്തിയത്. പൂരത്തിന് കാണികളെ അനുവദിക്കുന്ന കാര്യത്തിൽ കർശനനിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു.
വാക്സീൻ എടുത്തവർക്കുo ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ്പൂരപ്പറമ്പിലേക്ക് പ്രവേശനം. ഇതിനായി കൊവിഡ് ജാഗ്രത പോർട്ടലിലോ ജില്ലാ ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോർട്ടലിലോ റജിസ്റ്റർ ചെയ്യണം. ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ. റൗണ്ടുകൾക്ക് ചുറ്റും പൊലീസ് പരിശോധനയുണ്ടാകും. റൗണ്ടുകൾക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായകമായ യോഗം . ഈ യോഗത്തിൽ അന്തിമതീരുമാന മുണ്ടാകും.
പൂരം നടത്തിപ്പിൽ വേണ്ട നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് ഈ മെഡിക്കൽ ബോർഡിന് നിർദേശിക്കാം. ആ നിർദേശങ്ങൾക്ക് അനുസരിച്ച ദേവസ്വങ്ങൾ ചടങ്ങുകൾ നടത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. വലിയ ആൾക്കൂട്ടം പൂരത്തിന് വന്നാൽ അത് കൊവിഡിന്റെ വൻ വ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. എന്നാൽ പൂരം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് നിലപാട് മയപ്പെടുത്തിയത്. പൂരത്തിന് കാണികളെ അനുവദിക്കുന്ന കാര്യത്തിൽ കർശനനിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു.
വാക്സീൻ എടുത്തവർക്കുo ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ്പൂരപ്പറമ്പിലേക്ക് പ്രവേശനം. ഇതിനായി കൊവിഡ് ജാഗ്രത പോർട്ടലിലോ ജില്ലാ ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോർട്ടലിലോ റജിസ്റ്റർ ചെയ്യണം. ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ. റൗണ്ടുകൾക്ക് ചുറ്റും പൊലീസ് പരിശോധനയുണ്ടാകും. റൗണ്ടുകൾക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായകമായ യോഗം . ഈ യോഗത്തിൽ അന്തിമതീരുമാന മുണ്ടാകും.