ആപ്പ്ജില്ല

കൊടുങ്ങല്ലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് മെമ്പര്‍ മരിച്ചു

അപകടം ഉണ്ടായ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായി നാളേറെയായിട്ടും പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 5 May 2023, 2:38 pm
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പഞ്ചായത്ത് മെമ്പര്‍ വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്ത് മെമ്പർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിൽ വെച്ച് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഡി.വൈ.എസ്.പി. ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായി നാളേറെയായിട്ടും പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Samayam Malayalam Accident (64)


Also Read: 'ദി കേരള സ്റ്റോറി' ചരിത്രപരമായ സിനിമയല്ലല്ലോ, മതേതര കേരള സമൂഹം ചിത്രം സ്വീകരിച്ചോളും; ഹൈക്കോടതി പരാമർശം

തീരജനതയെ കേൾക്കാൻ തീരസദസ്സുകൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും തീരസദസ്സ് സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ മെയ് 20 വരെയാണ് ജില്ലയിൽ തീരസദസ്സുകൾ നടക്കുക. സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും തീരസദസ്സുകൾ നടക്കും. ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.

ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സുകൾ സംഘടിപ്പിക്കുന്നത്. മെയ് 14 ന് രാവിലെ ഒൻപതിന് ബേപ്പൂർ ഹയർസെക്കന്ററി സ്കൂൾ, മെയ് 15 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഏഴ് മണിവരെ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ, മെയ് 16 ന് രാവിലെ ഒൻപത് മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ ഒൻപത് മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ ഒൻപത് മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സുകൾ നടക്കുക.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്