ആപ്പ്ജില്ല

പെരിഞ്ഞനം മൂന്നുപീടികയിലെ ജൂവലറി കവര്‍ച്ച; ഭിത്തി തുരന്നവരെ തിരഞ്ഞ് പോലീസ്, അടിമുടി ദുരൂഹത!!

24 മണിക്കൂറിനുള്ളില്‍ പരാതിക്കാരന്‍റെ മൊഴി തെറ്റാണെന്ന് കണ്ടെത്തിയതില്‍ ആശ്വാസം കണ്ടെത്തുന്ന പോലീസ് ആരാണ് തിരക്കഥയ്ക്ക് പിന്നിലുള്ളതെന്ന അന്വേഷണത്തിലാണ്.

| Edited by Samayam Desk | Lipi 25 Aug 2020, 1:05 am
തൃശൂർ: പെരിഞ്ഞനം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയിലെ മോഷണത്തില്‍ തുമ്പു കിട്ടാതെ പോലീസ്. ജൂവലറിയില്‍നിന്ന് മൂന്നരക്കിലോ സ്വര്‍ണം നഷ്ടമായി എന്ന് മോഷണം നടന്ന അന്ന് ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ 24 മണിക്കുര്‍ തികയും മുമ്പേ പോലീസ് ആ കള്ളം പൊളിച്ചു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉടമയ്ക്ക മാറ്റി പറയേണ്ടി വന്നു. മോഷണം തിരക്കഥയനുസരിച്ചാണോ എന്ന് ആദ്യം മുതലേ പോലീസിനു സംശയമുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
Samayam Malayalam പെരിഞ്ഞനം മൂന്നുപീടികയിലെ ജൂവലറി കവര്‍ച്ച; ഭിത്തി തുരന്നവരെ തിരഞ്ഞ് പോലീസ്


Also Read: കൊവിഡ് രോഗിയായ തടവുപുള്ളി രക്ഷപ്പെട്ടു! സംഭവം കണ്ണൂരിൽ

ആരുടെ തിരക്കഥ

24 മണിക്കൂറിനുള്ളില്‍ പരാതിക്കാരന്‍റെ മൊഴി തെറ്റാണെന്ന് കണ്ടെത്തിയതില്‍ ആശ്വാസം കണ്ടെത്തുന്ന പോലീസ് ആരാണ് തിരക്കഥയ്ക്ക് പിന്നിലുള്ളതെന്ന അന്വേഷണത്തിലാണ്. ജൂവലറിയില്‍ സ്വര്‍ണമുണ്ടായില്ലെന്ന് ഉടമ സമ്മതിച്ചെങ്കിലും മോഷണശ്രമം ഉണ്ടായെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു. ഒന്നരയടി വലുപ്പത്തിലുള്ള തുരങ്കത്തിലൂടെ കയറുന്ന കള്ളനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

പ്രതികള്‍ പോലീസ് നിരീക്ഷണത്തില്‍ ?

പോലീസ് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ചിലര്‍ പ്രതികളായി വരാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. തൃശൂര്‍ റൂറല്‍ എസ്.പി. വിശ്വനാഥന്‍ പരാതിക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, കയ്പമംഗലം എസ്.ഐ. സുബിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Also Read: കാർഷിക രംഗത്ത് പുതു വിപ്ലവം തീർക്കാൻ ഗ്രീൻ ആർമി... ഞാറ്റടികൾ ഒരുക്കാൻ ഇനി പാടശേഖരം വേണ്ട!

ഉത്തരം തേടി നിരവധി ചോദ്യങ്ങള്‍

മോഷണശ്രമമെന്ന ഉടമയുടെ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ലെങ്കിലും പ്രദേശത്തെ പല മോഷ്ടാക്കളെയും പോലീസ് തെരയുന്നുണ്ട്. ഗ്യാസ് കട്ടര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെയുള്ള ചുമര്‍ തുരന്നിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ ആളുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. ജൂവലറിക്കുള്ളില്‍ മുളകുപൊടി വിതറിയതും അണ്ടര്‍ ഗ്രൗണ്ടിലെ രഹസ്യ അറകള്‍ കുത്തി പൊളിക്കാത്തതും സിസി ടിവി വര്‍ക്ക് ചെയ്യാതിരുന്നതും ശ്രദ്ധേയമാണ്. ജൂവലറി പരിസരത്തേയും ഇടറോഡുകളിലേയും ക്യാമറകള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം.

പോലീസിനെ വട്ടം കറക്കുന്നു

സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഭിത്തി തുരന്നതെന്ന അന്വേഷണം പോലീസിനെ വട്ടം കറക്കുന്നു. മോഷ്ടാവ് അകത്ത് കയറിയിട്ടും സ്വര്‍ണം കിട്ടാതെ മടങ്ങിയോ അതോ മറ്റ് വല്ല ലക്ഷ്യം ഇതിന് പിന്നിലുണ്ടോയെന്ന സംശയവുമുണ്ട്. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തില്‍ ചുമര്‍ തകര്‍ക്കുന്ന ശബ്ദം കേള്‍ക്കേണ്ടതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്