ആപ്പ്ജില്ല

പാവറട്ടിയില്‍ യുവാവിനെ വെട്ടിക്കൊലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍; ആക്രമണം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

കാക്കശേരി തൂമാട്ട് വീട്ടില്‍ അഭിലാഷ്, ചിറ്റാട്ടുകര ജനശക്തി തറയില്‍ ജിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുളിഞ്ചേരി മനയുടെ പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.

Lipi 31 Jul 2020, 11:59 pm
തൃശൂര്‍: പാവറട്ടി പുതുമനശേരിയില്‍ ചക്കാണ്ടന്‍ വീട്ടില്‍ ബൈജുവിനെ (36) വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാക്കശേരി തൂമാട്ട് വീട്ടില്‍ അഭിലാഷ് (36), ചിറ്റാട്ടുകര ജനശക്തി തറയില്‍ ജിഷ്ണു (30) എന്നിവരെയാണ് പാവറട്ടി സിഐ എം കെ രമേഷ്, എസ്ഐമാരായ കെ ആര്‍ റമിന്‍, പി ടി ജോസഫ് എന്നിവരടങ്ങുന്ന പോലീസ് സംഘം പുളിഞ്ചേരി മനയുടെ പരിസരത്തു നിന്ന് പിടികൂടിയത്.
Samayam Malayalam പ്രതികളുമായി പോലീസ്


Also Read: ശക്തന്‍മാര്‍ക്കറ്റ് തുറക്കല്‍ നീളും, വ്യാപക പരിശോധന... ജില്ലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കന്നുകാലി വില്‍പ്പന

ഇവരെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വെട്ടുന്നതിനിടെ ബൈജു മാപ്പ് പറഞ്ഞതിനാലാണ് കൊലപാതകത്തില്‍നിന്ന് പിന്മാറിയതെന്ന് പ്രതികളിലൊരാളായ അഭിലാഷ് പോലീസിനോട് പറഞ്ഞു. കാക്കശേരി ഭാഗത്തെ വീടുകളിലെ ടെറസുകളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു രണ്ടുപേരും. ബുധനാഴ്ച വൈകിട്ട് നിര്‍മാണജോലി കഴിഞ്ഞ് വീടുകളിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ബൈജുവിനെയും ഒപ്പം സഞ്ചരിച്ചിരുന്ന സുധീറിനെയും ബൈക്കില്‍ പിന്‍തുടര്‍ന്നെത്തി കൊടുവാളുകൊണ്ട് വെട്ടുകയായിരുന്നു.

Also Read: യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം; ദേഹം മുഴുവന്‍ ഇരുമ്പ് കട്ടകൊണ്ട് മര്‍ദ്ദനം, 5 പേര്‍ക്കെതിരെ കേസ്, സംഭവം ചാവക്കാട്

ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടതിനാല്‍ സുധീറിന് വെട്ടേറ്റില്ല. പുറകില്‍നിന്ന് അഭിലാഷ് വെട്ടിയെങ്കിലും ചുമലില്‍ ബാഗുണ്ടായിരുന്നതിനാലാണ് കഴുത്തില്‍ വെട്ടേല്‍ക്കാഞ്ഞത്. നിലത്തു വീണ ബൈജുവിനെ ബൈക്കില്‍നിന്ന് ഇറങ്ങിവന്ന് വെട്ടുകയായിരുന്നു. ഇടതു കാല്‍മുട്ടും വലതു കൈയിനും പുറത്തും സാരമായ വെട്ടേറ്റ ഇയാള്‍ ചികിത്സയിലാണ്. ബൈജുവിന് അഭിലാഷിൻ്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ആക്രമണം. അതേസമയം നിര്‍മാണ കരാറുകാരനായ സുധീര്‍, ജോലി അന്വേഷിച്ച് വന്ന ബൈജുവിനു സംഭവത്തിന് തലേദിവസം ജോലി നല്‍കുക മാത്രമേ ചെയ്തിട്ടുള്ളു. വെട്ടാനുപയോഗിച്ച കൊടുവാള്‍ പോലീസ് കണ്ടെടുത്തു. പുളിഞ്ചേരി മനയുടെ സമീപത്തുള്ള കുളത്തില്‍ ഇതില്‍ പുരണ്ട രക്തം കഴുകി കളഞ്ഞതായി ഇവര്‍ പോലീസിനോട് പറഞ്ഞു. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Also Read: തൃശൂരിൽ പോലീസുകാരനും തഹസിൽദാർക്കും കൊവിഡ്; ഇൻസ്പെക്ടർ ഉൾപ്പെടെ 23 പേർ ക്വാറൻ്റൈനിൽ, തലപ്പിള്ളി താലൂക്ക് ഓഫീസ് അടച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്