തൃശൂർ: യുവതിക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൃശൂർ പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെതിരെയാണ് നടപടി.
വാഹന പരിശോധനയ്ക്കിടെ മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് ചാഴൂർ സ്വദേശിയായ യുവതിയുടെ പരാതി. ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനൊപ്പം അശ്ലീല വീഡിയോ അയച്ച് നൽകുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുന്നുണ്ട്.
യുവതിയുടെ പരാതി സ്വീകരിച്ച അന്തിക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് റൂറൽ പോലീസ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെയ്ക്ക് കൈമാറി.
റിപ്പോർട്ട് പരിശോധിച്ച എസ്പി പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, പീഡനക്കേസിൽ കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം ജില്ലയിലെ പറവൂർ വാണിയക്കാട് സ്വദേശി ആലിങ്ങ പറമ്പിൽ ശ്രീജിത്ത് (29)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Latest Local News and Malayalam News
വാഹന പരിശോധനയ്ക്കിടെ മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് ചാഴൂർ സ്വദേശിയായ യുവതിയുടെ പരാതി. ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനൊപ്പം അശ്ലീല വീഡിയോ അയച്ച് നൽകുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുന്നുണ്ട്.
യുവതിയുടെ പരാതി സ്വീകരിച്ച അന്തിക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് റൂറൽ പോലീസ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെയ്ക്ക് കൈമാറി.
റിപ്പോർട്ട് പരിശോധിച്ച എസ്പി പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, പീഡനക്കേസിൽ കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം ജില്ലയിലെ പറവൂർ വാണിയക്കാട് സ്വദേശി ആലിങ്ങ പറമ്പിൽ ശ്രീജിത്ത് (29)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Latest Local News and Malayalam News