തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രം മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പെലിയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാമെന്ന യോഗതീരുമാനത്തിന് വിരുദ്ധമായി യാതൊരു നടപടിയും എടുക്കാതിരിക്കുകയും നിരീക്ഷണത്തിന് ഉണ്ടായിരുന്ന സെക്ടറല്‍ മജിസ്‌ടേറ്റിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് എസ്ഐഇആര്‍ ബൈജു ക്ഷേത്രം മാനേജര്‍ക്കും ജീവനക്കാര്‍ക്കുമതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനെതിരെ കേസ് എടുത്തത്.
അതേസമയം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. നാല് നാള്‍ നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് പരമ്പരാഗത ചടങ്ങുകള്‍ കൊണ്ട് ധന്യമായി. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി അമ്മേ ശരണം ദേവീ ശരണം വിളികളോടെയെത്തിയ മലയരയന്മാരുടെയും സാവാസിനി പൂജയ്‌ക്കെത്തിയ കുഡുംബി സമുദായക്കാരുടെയും സാന്നിധ്യമാണ് ഒന്നാം താലപ്പൊലിയെ വ്യത്യസ്തമാക്കിയത്.
മറ്റ് ജില്ലകളില്‍ നിന്നെത്തിയ മലയരയ സംഘം കുരുമുളകും അവിലും പഴവും ദേവിക്ക് നിവേദിച്ചു. കുഡുംബി സമുദായത്തിലെ സ്ത്രീകള്‍ക്ക് ദീര്‍ഘ സുമംഗലിയായിരിക്കാനാണ് സാവാസിനി പൂജ നടത്തുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഒന്നാം താലപ്പൊലി നാളില്‍ ഭക്തജനങ്ങളുടെ തിരക്കനുഭവപ്പെട്ടു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അതേസമയം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. നാല് നാള്‍ നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് പരമ്പരാഗത ചടങ്ങുകള്‍ കൊണ്ട് ധന്യമായി. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി അമ്മേ ശരണം ദേവീ ശരണം വിളികളോടെയെത്തിയ മലയരയന്മാരുടെയും സാവാസിനി പൂജയ്‌ക്കെത്തിയ കുഡുംബി സമുദായക്കാരുടെയും സാന്നിധ്യമാണ് ഒന്നാം താലപ്പൊലിയെ വ്യത്യസ്തമാക്കിയത്.
മറ്റ് ജില്ലകളില്‍ നിന്നെത്തിയ മലയരയ സംഘം കുരുമുളകും അവിലും പഴവും ദേവിക്ക് നിവേദിച്ചു. കുഡുംബി സമുദായത്തിലെ സ്ത്രീകള്‍ക്ക് ദീര്‍ഘ സുമംഗലിയായിരിക്കാനാണ് സാവാസിനി പൂജ നടത്തുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഒന്നാം താലപ്പൊലി നാളില്‍ ഭക്തജനങ്ങളുടെ തിരക്കനുഭവപ്പെട്ടു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ