തൃശൂർ: ദേശീയ രാഷ്ട്രീയ പാർട്ടിക്കായി കൊണ്ടുവന്നു എന്നു പറയുന്ന തെരഞ്ഞെടുപ്പു പണം തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. കേസിലെ പണം പോലീസ് കണ്ടെടുത്തു. ഒമ്പതാം പ്രതിയുടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. 23 ലക്ഷം രൂപയും മൂന്നു പവൻ സ്വർണവുമാണ് കണ്ടെടുത്തത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പണം തട്ടിയെടുത്തത്. പരാതിക്കാരനായ ഡ്രൈവറിൻ്റെ സഹായി റഷീദാണ് പണം കൊണ്ടു പോകുന്ന വിവരം ചോർത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. വാഹനം പോകുന്ന വഴി റഷീദ് കൃത്യമായി കവർച്ചാ സംഘത്തെ അറിയിച്ചുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. റഷീദിനെ കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത്, അലി എന്നിവർക്കായുള്ള അന്വേഷണം തുടരുകയാണ്.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പണം നൽകിയ വ്യവസായി ധർമ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിൻ്റെ സ്രോതസിൻ്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടെ കൊടകരയിലെ കുഴൽപ്പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പണം തട്ടിയെടുത്തത്. പരാതിക്കാരനായ ഡ്രൈവറിൻ്റെ സഹായി റഷീദാണ് പണം കൊണ്ടു പോകുന്ന വിവരം ചോർത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. വാഹനം പോകുന്ന വഴി റഷീദ് കൃത്യമായി കവർച്ചാ സംഘത്തെ അറിയിച്ചുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. റഷീദിനെ കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത്, അലി എന്നിവർക്കായുള്ള അന്വേഷണം തുടരുകയാണ്.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പണം നൽകിയ വ്യവസായി ധർമ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിൻ്റെ സ്രോതസിൻ്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടെ കൊടകരയിലെ കുഴൽപ്പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ