ആപ്പ്ജില്ല

ബംഗാളിലേക്ക് പോയ ഹാരിസിനെ തട്ടിക്കൊണ്ടുപോയി; 33 കാരൻ അജ്ഞാത കേന്ദ്രത്തിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ

തൃശൂർ എരുമപ്പെട്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്ന് പരാതി. ബംഗാളിലെ അജ്ഞാത കേന്ദ്രത്തിലാണ് യുവാവ്. 10 ലക്ഷം രൂപ മോചനദ്രവ്യമാണ് സംഘം ആവശ്യപ്പെടുന്നത്.

Samayam Malayalam 12 Sept 2022, 8:47 pm
തൃശൂര്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് എരുമപ്പെട്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്ന് പരാതി. എരുമപ്പെട്ടി ഐടിസിക്ക് സമീപം തളികപ്പറമ്പില്‍ പരേതനായ സെയ്താലി- ആസിയ ദമ്പതികളുടെ മകന്‍ ഹാരിസി (33) നെയാണ് ഈസ്റ്റ് ബംഗാളിലെ അജ്ഞാത കേന്ദ്രത്തില്‍ മോഷ്ടാക്കള്‍ ബന്ദിയാക്കിയത്. 10 ലക്ഷം രൂപ മോചനദ്രവ്യമാണ് സംഘം ആവശ്യപ്പെടുന്നത്.
Samayam Malayalam police started investigation on missing complaint of thrissur native youth
ബംഗാളിലേക്ക് പോയ ഹാരിസിനെ തട്ടിക്കൊണ്ടുപോയി; 33 കാരൻ അജ്ഞാത കേന്ദ്രത്തിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ



​അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയി

ഹാരിസിന്റെ ഫോണില്‍ നിന്നാണ് മോഷണസംഘം ബന്ധുക്കളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. പിതാവിന്റെ സ്വദേശമായ കര്‍ണാടക ബെല്ലാരിയിലെ ഹോസ്‌പേട്ട കമലാപുരത്ത് സ്വകാര്യ ഇന്റീരിയല്‍ ഡെക്കറേഷന്‍ കമ്പനി നടത്തിവരികയാണ് ഹാരിസ്. മൂന്നുദിവസം മുമ്പാണ് കര്‍ണാടക സ്വദേശിയായ ബന്ധുവുമൊത്ത് ജോലി സംബന്ധമായ ആവശ്യത്തിനായി ഹാരിസ് ബംഗാളില്‍ എത്തിയത്. ഇവിടെനിന്ന് ഒരുസംഘം ഇരുവരേയും തടഞ്ഞുവെച്ച് അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്നാണ് വിവരം.

'​ഒരു സംഘം ബന്ദിയാക്കി'

തന്നെ ഒരു സംഘം ബന്ദിയാക്കിയെന്ന് ഹാരിസ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. ബംഗാളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടു വരാനായിരുന്നു അവിടേക്കു പോയതെന്ന് ഹാരിസ് വീട്ടുകാരോടു വിശദീകരിച്ചു. തൊഴിലാളികളെ എത്തിച്ചുതരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരു സംഘം മറ്റൊരു താവളത്തില്‍ എത്തിച്ചെന്നാണ് സംശയിക്കുന്നത്. രണ്ട് പേരേയും ബന്ദിയാക്കിയിരിക്കുകയാണെന്ന് ഹാരിസ് വീട്ടുകാരോട് പറഞ്ഞു. പണം കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്ന് സംഘം ബന്ധുക്കളോട് ഫോണില്‍ അറിയിച്ചു. പണമാവശ്യപ്പെട്ട് മോഷ്ടാക്കള്‍ തന്നെ മര്‍ദിക്കുന്നതായി ഹാരിസും വീട്ടുകാരെ ഫോണില്‍ അറിയിച്ചു.

​ഫോൺ സ്വിച്ച് ഓഫ്

എരുമപ്പെട്ടി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാരിസിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇടയ്ക്കിടെ ഫോണ്‍ ഓണാക്കി മോഷ്ടാക്കള്‍ ബന്ധുക്കളുമായി പണം ആവശ്യപ്പെട്ട് ബന്ധപ്പെടുന്നുണ്ട്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത പോലീസിനോടും മോഷ്ടാക്കള്‍ പണം ആവശ്യപ്പെട്ടു. ഈസ്റ്റ് ബംഗാളിലെ മാല്‍ഡ, ഉത്തര്‍ റെയ്പുര്‍ എന്നീ പ്രദേശങ്ങളിലാണ് ഹാരിസിന്റെ ഫോണ്‍ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുവാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ അടുത്ത സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുമെന്നറിയുന്നു.


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്