തൃശൂർ: സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളികളായ 2 പേര് അറസ്റ്റില്‍. കമ്പനി ഡയറക്ടർമാരായ തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശി പ്രജിത്ത് മോഹനൻ, വെന്മനാട് സ്വദേശി മനീഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടിആർ സന്തോഷാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രവീൺ റാണയുടെ വിശ്വസ്തനായിരുന്ന മനീഷ് 2014 മുതല്‍ കമ്പനിയിലെ അക്കൌണ്ടന്റായിരുന്നു. 2019 മുതലാണ് ഷെയർ ഹോൾഡറും, ഡയറക്ടറുമായത്. പ്രവീൺ റാണയുടെ പിതൃസഹോദരന്റെ മകനാണ് പ്രജിത്ത്.
മുന്നൂറുകോടിയോളം രൂപയാണ് നിക്ഷേപകരിൽ നിന്ന് റാണയും കൂട്ടാളികളും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുള്ളത്.
പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ചിൽ 100 കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം അന്വേഷണം നടത്തി വരികയാണ്. ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് കെ.എസ് സുദർശൻെറ മേൽനോട്ടത്തിലാണ് അന്വേഷണം.
Read Latest Local News and Malayalam News
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം