തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊർജിതമാക്കി പോലീസ്. പ്രവീൺ റാണയെ അന്വേഷിച്ച് തൃശൂർ ഈസ്റ്റ് പോലീസ് കൊച്ചിയിലെത്തുന്നതിനു തൊട്ട് മുമ്പു ഇയാൾ രക്ഷപ്പെട്ടു. അതിനിടെ പ്രവീൺ റാണയുടെ കാറുകൾ പോലീസ് പിടികൂടി. പ്രവീൺ റാണ കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് തൃശൂർ ഈസ്റ്റ് പോലീസ് സംഘം കൊച്ചിയിലെത്തിയത്. തൃശൂരിൽ നിന്നുള്ള പോലീസ് സംഘം ഫ്ലാറ്റിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കടവന്ത്രയിലെ ഇയാളുടെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇയാൾ ഉണ്ടായിരുന്നത്.
Also Read: പ്രവീൺ റാണയ്ക്ക് രാഷ്ട്രീയ പാർട്ടിയും; രൂപീകരിച്ചത് 'പട്ടിണിപ്പാവങ്ങളെ രക്ഷിക്കാൻ'; പ്രതി കേരളം വിട്ടു
പോലീസ് ഫ്ലാറ്റിലേക്ക് കയറുമ്പോൾ ഇയാൾ മറ്റൊരു ലിഫ്റ്റ് വഴി താഴെയിറങ്ങി ബിഎംഡബ്ല്യു കാറിൽ ചാലക്കുടി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ പ്രവീൺ കാറിൽ ഇല്ലായിരുന്നു. ഫ്ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്.
Also Read: 'ഞാൻ ലോകോത്തര ശാസ്ത്രജ്ഞൻ, എഡിസണെയും ഐൻസ്റ്റീനെയും പോലെ'; പ്രവീൺ റാണ നിക്ഷേപകരോട് പറഞ്ഞത്
അതേസമയം പ്രവീൺ റാണയുടെ ആഡംബര വാഹനങ്ങൾ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. കൊച്ചിയിൽ നിന്നാണ് കാറുകൾ പിടികൂടിയത്. പിടികൂടിയ കാറുകൾ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വൻ പലിശ വാഗ്ദാനം ചെയ്താണ് ഇയാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ഉയർന്ന പലിശ നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. നിക്ഷേപത്തുക മടക്കിനൽകണമെന്നാവശ്യപ്പെട്ട് എത്തുന്നവർക്ക് ഇത് ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 20 ഓളം പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തോടെ ഇയാൾ മുങ്ങുകയായിരുന്നു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
Also Read: പ്രവീൺ റാണയ്ക്ക് രാഷ്ട്രീയ പാർട്ടിയും; രൂപീകരിച്ചത് 'പട്ടിണിപ്പാവങ്ങളെ രക്ഷിക്കാൻ'; പ്രതി കേരളം വിട്ടു
പോലീസ് ഫ്ലാറ്റിലേക്ക് കയറുമ്പോൾ ഇയാൾ മറ്റൊരു ലിഫ്റ്റ് വഴി താഴെയിറങ്ങി ബിഎംഡബ്ല്യു കാറിൽ ചാലക്കുടി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ പ്രവീൺ കാറിൽ ഇല്ലായിരുന്നു. ഫ്ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്.
Also Read: 'ഞാൻ ലോകോത്തര ശാസ്ത്രജ്ഞൻ, എഡിസണെയും ഐൻസ്റ്റീനെയും പോലെ'; പ്രവീൺ റാണ നിക്ഷേപകരോട് പറഞ്ഞത്
അതേസമയം പ്രവീൺ റാണയുടെ ആഡംബര വാഹനങ്ങൾ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. കൊച്ചിയിൽ നിന്നാണ് കാറുകൾ പിടികൂടിയത്. പിടികൂടിയ കാറുകൾ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വൻ പലിശ വാഗ്ദാനം ചെയ്താണ് ഇയാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ഉയർന്ന പലിശ നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. നിക്ഷേപത്തുക മടക്കിനൽകണമെന്നാവശ്യപ്പെട്ട് എത്തുന്നവർക്ക് ഇത് ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 20 ഓളം പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തോടെ ഇയാൾ മുങ്ങുകയായിരുന്നു.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News