ആപ്പ്ജില്ല

അപൂര്‍വ സൗഹൃദത്തിന് പതിറ്റാണ്ടിന്‍റെ പഴക്കം, ആരും അത്ഭുതപ്പെടും ഈ ചങ്ങാത്തം.... സേതുമാധവന്‍റെ സ്വന്തം കാക്കത്തമ്പുരാട്ടി!

കടയുടെ പരിസരത്ത് വച്ചല്ലാതെ എവിടെ വച്ച് കണ്ടാലും കാക്ക സേതുമാധവനെ തിരിച്ചറിയും. പിന്നെ കുറുകല്‍ ശബ്ദത്തോടെ സുഹൃത്തിന്‍റെ അടുത്ത് വന്നിരിക്കും. ഒരു കിലോമീറ്ററോളം അകലെയുള്ള പാഞ്ഞാള്‍ അയ്യപ്പന്‍ കാവില്‍ തൊഴാന്‍ പോയാലും ഒപ്പം കൂടും.

| Edited by Samayam Desk | Lipi 31 Oct 2020, 11:23 pm
തൃശൂര്‍: പല സൗഹൃദങ്ങളും നൈമിഷികമാകുമ്പോള്‍ തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിന് ഒരപൂര്‍വ സൗഹൃദത്തിന്‍റെ കഥ പറയാനുണ്ട്. പാഞ്ഞാള്‍ പഞ്ചായത്തോഫീസിന് മുമ്പില്‍ 'ധന്യ രമ്യ' ഹോട്ടല്‍ നടത്തുന്ന കാടഞ്ചേരി അനിയേട്ടന്‍ എന്നറിയപ്പെടുന്ന സേതുമാധവനും ഒരു കാക്കയും തമ്മില്‍ പതിനൊന്നു വര്‍ഷമായി പിരിയാത്ത സൗഹൃദമാണ് വേറിട്ട കാഴ്ചയാകുന്നത്.
Samayam Malayalam Sethumadhavan and crow
സേതുമാധവനും കാക്കയും


Also Read: പട്ടാപ്പകല്‍ വീട്ടിലെ ആട്ടിന്‍ കൂട്ടത്തിന് നേരെ ചാടി കടുവ, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്, കടുവ പേടിയില്‍ ചാലിയാര്‍, വീഡിയോ കാണാം

ആദ്യമായി കടയുടെ മുമ്പില്‍ കൊത്തിപ്പെറുക്കാന്‍ വന്ന കാക്കയെ ഓടിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ തന്ത്രപൂര്‍വം ഭക്ഷണ സാധനം തട്ടിയെടുത്തതാണ് സേതുമാധവന് ആശ്ചര്യമായത്. പിന്നീട് കാക്കയോട് സൗഹൃദം കൂടുകയും ചെയ്തു. ചില്ലിട്ട് മറച്ച കടയുടെ വാതിലിലൂടെ പറന്ന് കടയ്ക്കുള്ളിലേക്ക് കയറുന്ന കാക്കയുടെ സ്ഥാനം പലഹാരങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയുടെ മുകളിലായി. കടയില്‍ നല്ല തിരക്കുണ്ടായാലും സേതുമാധവന്‍റെ കൈയില്‍നിന്നും എന്തെങ്കിലും കിട്ടിയാല്‍ മാത്രമെ പോകുകയുള്ളു.

Also Read: സഞ്ചാരികളെ ഇതിലേ... ഇതിലേ... മാവിലാംതോട് പഴശി ലാന്‍റ്‌സ്‌കേപ്പ് മ്യൂസിയം ഒരുങ്ങി, ചരിത്രമറിയാം... കൂടെ ഉല്ലാസവും, വീഡിയോ കാണാം

ദിവസവും ആറു തവണയെങ്കിലും എത്തുന്ന കാക്കയ്ക്ക് ഭക്ഷണകാര്യത്തില്‍ കൃത്യമായ മെനുവും ഉണ്ട്. ഉഴുന്നുവട, പപ്പടം, മീന്‍ വറുത്തത്, കോഴിമുട്ട എന്നിങ്ങനെയാണ് ഭക്ഷണക്രമം. ഇതില്‍ വറുത്ത മീനിനോടാണ് കൂടുതല്‍ പ്രിയം. ആഗ്രഹിച്ച ഭക്ഷണമല്ലെങ്കില്‍ ചുണ്ടില്‍ കുരുക്കില്ല. സേതുമാധവന്‍റെ ഭാര്യ ഉമാദേവി മക്കളായ ധന്യ, രമ്യ എന്നിവര്‍ ഒഴികെ ആരു കൊടുത്താലും കാക്ക കഴിക്കില്ല. കടയുടെ പരിസരത്ത് വച്ചല്ലാതെ എവിടെ വച്ച് കണ്ടാലും കാക്ക സേതുമാധവനെ തിരിച്ചറിയും. പിന്നെ കുറുകല്‍ ശബ്ദത്തോടെ സുഹൃത്തിന്‍റെ അടുത്ത് വന്നിരിക്കും. ഒരു കിലോമീറ്ററോളം അകലെയുള്ള പാഞ്ഞാള്‍ അയ്യപ്പന്‍ കാവില്‍ തൊഴാന്‍ പോയാലും ഒപ്പം കൂടും. തൊഴുത് വരുന്നതുവരെ സേതുവിനെ കാത്ത് നില്‍ക്കും. തിരികെ വരുമ്പോള്‍ ആലിലയില്‍ പായസവും കാക്കയ്ക്ക് നല്‍കിയാണ് സേതുവിന്‍റെ മടക്കം.

Also Read: 2 വര്‍ഷം വിദ്യാര്‍ത്ഥിനിക്ക് നേരെ നിരന്തര ലൈെംഗീക പീഡനം, പുറത്തറിഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി, ഒടുവില്‍ പ്രൊഫസര്‍ക്ക് സംഭവിച്ചത്...

വൈകിട്ട് കടയുടെ ഷട്ടര്‍ താഴ്ത്തിയാലും കുറച്ചുനേരം ചുറ്റിപ്പറ്റി പറന്നിട്ടേ കാക്ക കൂടണയൂ. കട തുറക്കാത്ത ദിവസങ്ങളില്‍ വരാന്തയിലോ, കടയോടു ചേര്‍ന്ന് തന്നെയുള്ള വീടിന്‍റെ ചാരുപടിയിലോ സുഹൃത്തിനുള്ള ഭക്ഷണങ്ങള്‍ കരുതിവയ്ക്കും. ഇരുപത് വര്‍ഷമായി ഹോട്ടല്‍ നടത്തുന്ന സേതുമാധവന്‍റഎ രണ്ടു പെണ്‍മക്കളും വിവാഹിതരായെങ്കിലും വീട്ടിലൊരംഗമായി തന്നെയാണ് കാക്കയുമായുള്ള സൗഹൃദത്തെ സേതുമാധവന്‍ കാണുന്നത്.


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്